ബോട്ടില്‍ കപ്പലിടിച്ച്‌ കാണാതായ 9 പേര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ കാണാതായ ഒന്‍പതു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. മുനമ്പം തീരത്തുനിന്ന് 44 കി.മീ. അകലെ പുറംകടലില്‍നിന്ന് തകര്‍ന്ന ബോട്ടിന്‍റെ അവശിഷ്ടങ്ങള്‍ നാവികസേന കണ്ടെടുത്തു. ഹെലികോപ്റ്ററുകളില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ ഭാഗങ്ങള്‍ കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലെത്തി വീണ്ടെടുക്കുകയായിരുന്നു.

ബോട്ടിലിടിച്ച ‘ദേശ് ശക്തി’ കപ്പല്‍ തീരത്തടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്‍റെ നിര്‍ദേശപ്രകാരം കപ്പല്‍ മംഗളൂരുവിലോ ഗോവയിലോ അടുപ്പിക്കാനാണ് ശ്രമം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മുനമ്പത്ത് നിന്നും 14 പേരുമായി മത്സ്യ ബന്ധനത്തിനു പോയ ഓഷ്യാനിക്ക് എന്ന ബോട്ടില്‍ ദേശ ശക്തി എന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഇടിച്ചത്. ബോട്ടിലെ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു.

നാവിക, തീരദേശ സേനകളുടെ കപ്പലുകളും മീന്‍പിടിത്ത ബോട്ടുകളും ചേര്‍ന്നാണ് കടലില്‍ തിരച്ചില്‍ നടത്തിയത്. നാവികസേനയുടെ ‘ഐ.എന്‍.എസ്. യമുന’ കപ്പലും ഒരു ഡോണിയര്‍ വിമാനവും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.  അപകടം നടന്ന സമയത്ത് ഇന്ത്യന്‍ ചരക്കുകപ്പലായ ദേശ് ശക്തിക്കു പുറമേ ലൈബീരിയന്‍ കപ്പലായ ഇയാന്‍ എച്ചും ഗ്രീക്ക് കപ്പലായ ഓക്സിജനും പ്രദേശത്തു കൂടി കടന്നുപോയിരുന്നു. എന്നാല്‍ ദേശ് ശക്തി തന്നെയാണ് അപകടത്തിന് ഇടയാക്കിയതെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

prp

Related posts

Leave a Reply

*