ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവെയ്പ്പ്: ലീനാ മരിയ പോളിന്‍റെയും ഭര്‍ത്താവിന്‍റെയും ഇടപാടുകള്‍ പരിശോധിച്ച് പൊലീസ്

കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലറിലുണ്ടായ വെടിവെയ്പ്പ് കേസില്‍ നടി ലീനാ മരിയ പോളിന്‍റെയും ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖറിന്‍റെയും ഇടപാടുകള്‍ പൊലീസ് പരിശോധിച്ചു. മൂന്ന് മാസം മുന്‍പ് നഗരത്തിലെത്തി മൂന്നാഴ്ചയോളം സുകേഷ് താമസിച്ചെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ലീനാ മരിയ പോളിനൊപ്പം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു ഈ ദിവസങ്ങളില്‍ സുകേഷ് താമസിച്ചത്. ഡല്‍ഹി പൊലീസിന്‍റെ സംരക്ഷണയിലായിരുന്നു കൊച്ചിയിലെ ഇവരുടെ താമസം. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത സുകേഷ് മൂന്നുമാസം മുന്‍പ് കൊച്ചിയിലെത്തി താമസിച്ചുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ പരിശോധന. കൊച്ചിയിലെത്തിയ ഇയാള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ലീനക്കും ഡല്‍ഹി പൊലീസിനുമൊപ്പം സ്വകാര്യ റിസോര്‍ട്ടില്‍ പത്തു ദിവസത്തോളം താമസിച്ചു.

ചികില്‍സ ആവശ്യങ്ങള്‍ക്കായാണ് മുറിയെടുത്തതെന്നും ദിവസവും ഒന്നരമണിക്കൂറിലേരെ ചികില്‍സയ്ക്കായി റിസോര്‍ട്ടില്‍ നിന്ന് ഇരുവരും പുറത്തുപോകാറുണ്ടെന്നും ഇവര്‍ക്ക് സന്ദര്‍ശകരേറെയുണ്ടായിരുന്നെന്നും മാനേജര്‍ പറഞ്ഞു. കൊച്ചി സ്വദേശികളായ മൂന്നുപേര്‍ ബോസിനെന്ന് പറഞ്ഞാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്.

കേസിലെ പ്രതിയാണെന്നോ പൊലീസ് ഒപ്പമുണ്ടെന്നോ പറഞ്ഞിട്ടില്ല. ഈ റിസോര്‍ട്ട് കൂടാതെ കൊച്ചിയിലെ മറ്റ് രണ്ട് റിസോര്‍ട്ടുകളിലും ഇവര്‍ താമസിച്ചതായാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഈ വരവില്‍ നടത്തിയ ഇടപാടുകളാണോ ഇപ്പോഴത്തെ വെടിവയ്പില്‍ കലാശിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

prp

Related posts

Leave a Reply

*