അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടില്ല

ന്യൂഡല്‍ഹി: അയോധ്യ അനുബന്ധക്കേസ് ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. 1994ലെ ഇസ്മയില്‍ ഫറൂഖി കേസില്‍ സുപ്രീം കോടതിയുടെ പുനഃപരിശോധന ഉണ്ടാകില്ലെന്നും കോടതി വിധിച്ചു.

ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നംഗ ബെഞ്ചില്‍ രണ്ട് വിധിന്യായങ്ങളാണ് ഉണ്ടായത്. ചീഫ് ജസ്റ്റീസും ജസ്റ്റീസ് അശോക് ഭൂഷണി ചേര്‍ന്നാണ് കേസ് വിശാല ഭരണഘടനാ ബെഞ്ചിന് വിടണ്ടതില്ലെന്നും 94ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും വിധിച്ചത്.

അതേസമയം, ബെഞ്ചിലെ മറ്റൊരംഗമായ ജസറ്റീസ് അബ്ദുള്‍ നസീര്‍ ഇക്കാര്യത്തില്‍ ഭൂരിപക്ഷ വിധിയോട് എതിര്‍പ്പറിയിച്ചു. ഈ കേസ് വിപുലമായ ബെഞ്ചിന് വിടാമായിരുന്നു എന്നാണ് അബ്ദുള്‍ നസീര്‍ നിരീക്ഷിച്ചത്. ഈ വിഷയത്തില്‍ ഭരണാഘടനാ ബെഞ്ചായിരുന്നു വിധിപറയേണ്ടിയിരുന്നതെന്നും മുസ്‌ലീം സുമദായത്തിന്‍റെ മതാചരവുമായി ബന്ധപ്പെട്ട പ്രശ്നമായതിനാല്‍ അതായിരുന്നു കൂടുതല്‍ ഉചിതം എന്നുമായിരുന്നു അദ്ദേഹത്തിന്‍റെ നിരീക്ഷണം.

മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധമല്ലെന്നും തുറസ്സായ സ്ഥലത്തും അവര്‍ നിസ്കാരമാകാമെന്നുമായിരുന്നു 1994ല്‍ സുപ്രീം കോടതിയിലെ ഭൂരിപക്ഷ ബെഞ്ച് നിരീക്ഷിച്ചിരുന്നത്. ഇതിനെതിരെ മുസ്‌ലീം സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി വിധി പറഞ്ഞത്.

 

 

prp

Related posts

Leave a Reply

*