സന്ദീപാനന്ദ ഗിരിക്കെതിരായ ആക്രമണത്തിനു പിന്നില്‍ സിപിഎമ്മെന്ന് ബിജെപി

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയ്‌ക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നില്‍ സി.പി.എമ്മിന്‍റെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് എസ്.സുരേഷ് ആരോപിച്ചു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നിരപരാധികളെ അറസ്‌റ്റ് ചെയ്‌തതില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിരോധത്തിലുമാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങളെ വഴി തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. സര്‍ക്കാരും സ്വാമി സന്ദീപാനന്ദ ഗിരിയും ഈ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും അദ്ദേഹം ആരോപിച്ചു.

അക്രമികളെ അഴിഞ്ഞാടാന്‍ വിടില്ലെന്ന് മന്ത്രി കടകംപള്ളി

അതേസമയം, സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ നടന്നത് വധശ്രമാണെന്ന് മന്ത്രി കടകംപള്ളി ആരോപിച്ചു. വാഹനങ്ങള്‍ കത്തുന്നത് കണ്ട് പുറത്തേക്കിറങ്ങുന്ന സ്വാമിയെ തീയിലേക്കിട്ട് ജീവനോടെ കത്തിക്കാന്‍ ആയിരുന്നു ഇവരുടെ ശ്രമം. ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയാണ് ആക്രമണത്തിന്‍റെ ഉത്തരവാദി. എന്നാല്‍ അക്രമികളെ ഒരിക്കലും അഴിഞ്ഞാടാന്‍ വിടില്ല. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. കേരളത്തിലെ മതേതര സമൂഹം സ്വാമിക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ സംഭവത്തെ അപലപിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ രംഗത്തെത്തി. അഭിപ്രായം പറഞ്ഞതിന്‍റെ പേരില്‍ ആക്രമിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. കേരളത്തെ സംഘര്‍ഷ ഭൂമിയാക്കാമെന്ന് ചിലര്‍ വിചാരിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം. ഇത്തരം അക്രമങ്ങളെ കേരളത്തിലെ മതേതര സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*