സൈന്യത്തിന് മതിയായ ആയുധങ്ങളുണ്ട്, പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: രാജ്യത്തിന്‍റ പരമാധികാരം സംരക്ഷിക്കുന്നതിന് മതിയായ ആയുധങ്ങള്‍ സൈന്യത്തിന്‍റ പക്കലുണ്ടെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ പ്രഖ്യാപിച്ചു. യുദ്ധമുണ്ടായാല്‍ കേവലം പത്തുദിവസത്തേക്കുമാത്രമുള്ള  ആയുധശേഷിയേ ഇന്ത്യന്‍ സൈന്യത്തിനുള്ളൂവെന്ന്  സി.എ.ജി  റിപ്പോര്‍ട്ടില്‍പറഞ്ഞിരുന്നു.  ഈ വിഷയം രാജ്യസഭയില്‍ പ്രതിപക്ഷഅംഗങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കുകയായിരുന്നു ജെയ്റ്റ്ലി. ആയുധങ്ങള്‍ സംഭരിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചതായും ഇതിനായി അധികാരങ്ങള്‍ വികേന്ദ്രീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ വിശദീകരണത്തില്‍ പ്രതിപക്ഷം തൃപ്തരായില്ല. നടപടിക്രമങ്ങള്‍ എന്നാണ് ലഘൂകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് എം.പി ആനന്ദ് ശര്‍മ, മൂന്ന് വര്‍ഷം ഒന്നും ചെയ്യാതിരുന്ന മോദിസര്‍ക്കാര്‍ കഴിഞ്ഞദിവസം മാത്രമാണ് ഇക്കാര്യത്തില്‍ നടപടി കൈക്കാണ്ടതെന്നും കുറ്റപ്പെടുത്തി.

രാജ്യത്തിെന്‍റ ആയുധശേഷിയില്‍ 40 ശതമാനം കുറവുണ്ടെന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, 2013 വരെയുള്ള കണക്കുകളാണ് സി.എ.ജി ചൂണ്ടിക്കാട്ടിയതെന്നും വിഷയത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ചെന്നുമായിരുന്നു ജെയ്റ്റ്ലിയുടെ പ്രതികരണം.

prp

Leave a Reply

*