അമേരിക്കയില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന് മാറിടം ഭക്ഷിച്ചു

വിര്‍ജീനിയ:  അമേരിക്കയില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന് മാറിടം ഭക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെഥാനി ലിന്‍ സ്റ്റീഫന്‍ (22) എന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഒരു കുറ്റിക്കാട്ടിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ചയാണ് ഗൂച്ലാന്‍ഡ് കൗണ്ടി പോലീസ് മേധാവി ജിം ആഗ്ന്യൂ മരണകാരണം പുറത്തുവിട്ടത്.

ബെഥാനിയെ വളര്‍ത്തിയിരുന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട രണ്ട് നായ്ക്കളാണ് ഇവരെ കടിച്ചുകീറിയത്. വീടിനു പുറത്ത് നായ്ക്കളുമായി സവാരിക്ക് പോകുമ്പോഴായിരുന്നു സംഭവം. 45 കിലോ തൂക്കമുള്ള ടോംക, പാക് മാന്‍ എന്നീ പേരുള്ള നായകളാണ് അക്രമിച്ചത്.

ബെഥാനിയുടെ മരണത്തെ തുടര്‍ന്ന് അവരെ ആരോ ആപായപ്പെടുത്തിയതാണെന്ന് കാട്ടി നിരവധി വാര്‍ത്തകള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ബെഥാനിയെ ആരോ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി എന്നായിരുന്നു പ്രചരണം . എന്നാല്‍ അത്തരത്തില്‍ ഒന്നും നടന്നിട്ടില്ലെന്നൂം അതിനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബെഥാനി പിന്നീടായിരിക്കാം മരിച്ചതെന്നും ഇവര്‍ പറയുന്നു. ബെഥാനിയെ തേടിയുള്ള അന്വേഷണത്തിനിടെ വനത്തിനുള്ളില്‍ നിന്ന് ഈ നായക്ക്ളെ ബെഥാനിയുടെ പിതാവാണ് വെള്ളിയാഴ്ച കണ്ടെത്തിയത്.

അതേസമയം, പോലീസിന്‍റെ വാദങ്ങള്‍ അതേപടി വിഴുങ്ങാന്‍ കഴിയില്ലെന്നാണ് ബെഥാനിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. ബെഥാനി ഈ നായ്ക്കളെ വളരെ ചെറുപ്പത്തില്‍ തന്നെ എടുത്തുവളര്‍ത്തിവരുന്നതാണ്. മാത്രമല്ല ഈ നായ്ക്കള്‍ വളരെ സൗമ്യരായിരുന്നുവെന്നും അവര്‍ പറയുന്നു.

 

prp

Related posts

Leave a Reply

*