ആലുവ കൊലപാതകം; നിര്‍ണായ വഴിത്തിരിവായി സി.സി.ടി.വി ദൃശ്യങ്ങള്‍

കൊച്ചി: കടവില്‍ കരിങ്കല്ലില്‍ കെട്ടിത്താഴ്‌ത്തിയ നിലയില്‍ ലഭിച്ച മൃതദേഹത്തിനു പിന്നില്‍ യുവതിയെ കൊലപ്പെടുത്തിയത് ഒരു സ്ത്രീയും പുരുഷനുമെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്‍റെതെന്നു കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍, മൃതദേഹത്തില്‍ കല്ലുകെട്ടിത്താഴ്‌ത്താന്‍ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവ കണ്ടെത്തി.

പുതപ്പ് ഒരാഴ്‌ച മുന്‍പു കളമശേരിയിലെ കടയില്‍നിന്നു വാങ്ങിയതാണെന്നു സ്ഥിരീകരിച്ചു. സ്ത്രീയും പുരുഷനുമാണു പുതപ്പ് വാങ്ങിയത്. ആദ്യം എടുത്ത പുതപ്പ് വിരിച്ചുനോക്കി വലിപ്പം മതിയാകില്ലെന്നു സ്ത്രീ പറഞ്ഞപ്പോള്‍ വലിയതു വാങ്ങുകയായിരുന്നു. രാത്രി പുതപ്പു വാങ്ങാന്‍ ഇറങ്ങിയ ഇവര്‍ കുറച്ചു മുന്നോട്ടു പോയപ്പോഴാണു തുറന്ന കട കണ്ടത്. വാഹനം പിന്നോട്ടെടുത്തു വന്നാണു പുതപ്പു വാങ്ങാന്‍ ഇറങ്ങിയതെന്നു സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്.

കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച ഡിസൈനുള്ള 860 പുതപ്പുകള്‍ ചെറുകിട കച്ചവടക്കാര്‍ വാങ്ങിയതായി കണ്ടെത്തി. ഇവരുടെ വിലാസം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു കളമശേരിയില്‍ രാത്രി വൈകി അടയ്ക്കുന്ന കടയില്‍ പൊലീസ് എത്തിയത്. ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹത്തിന് അഞ്ചു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നു വ്യക്തമായി.

prp

Related posts

Leave a Reply

*