കണ്ണൂര്‍:പിണറായിയില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു മരിച്ചു. പിണറായി ടൗണിനുള്ളിലെ പെട്രോള്‍ ബാങ്കിനു സമീപം ഇന്നു രാവിലെ നടന്ന ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകനായ കൊല്ലനാണ്ടി രമിത്താണ്(29) കൊല്ലപ്പെട്ടത്.തലയ്ക്കും കഴുത്തിനും വെട്ടേറ്റ് ഗുരുതര പരുക്കുകളുമായി തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.അക്രമത്തിനു പുറകില്‍ സിപിഎമ്മാണെന്നു ബിജെപി ആരോപിച്ചു.ഈ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തു.രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. ആശുപത്രി, മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവയെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ സിപിഎം പ്രവര്ത്തകന് പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും കള്ളുഷാപ്പു തൊഴിലാളിയുമായ മോഹനന് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ പാര്‍ട്ടി കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് മോഹനനെ ആക്രമിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് കൂത്തുപറമ്പില്‍ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചിരിക്കുകയാണ്.ആയുധങ്ങള്‍,അക്രമത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടു പോകുന്നതും സൂക്ഷിക്കുന്നതും വിലക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ് കുമാര്‍ ഗുരുഡിന് അറിയിച്ചു.