രോഗിയെ കൊല്ലാന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍…!

images (4)images

ആഗ്ര എസ്‌എന്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസത്തില്‍ മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന സംഭവമാണുണ്ടായത്. ടിബി രോഗിയായ മുകേഷ് പ്രജാപതിയെ (18) രക്തസ്രാവമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സീനിയര്‍ ഡോക്ടര്‍ ജൂനിയര്‍ ഡോക്ടറോട് മരുന്ന് നല്‍കി കൊല്ലാന്‍ നിര്‍ദേശം നല്‍കി.അള്‍സറിനെ തുടര്‍ന്ന്   അമിതമായ രക്തസ്രാവവും വയറുവേദനയും  ഉണ്ടായതുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10 മണിയോടെ  മുകേഷ് പ്രജാപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സീനിയര്‍ ഡോക്ടറായ സ്വേതങ് പ്രകാശിനെ രോഗിയുടെ പിതാവ്  ഫോണില്‍ വിളിക്കുകയും മകന്‍റെ അവസ്ഥ അറിയിക്കുകയും ചെയ്തു.അപ്പോള്‍ ഡോക്ടര്‍ പ്രകാശ് ജൂനിയര്‍ ഡോക്ടറായ അഭിഷേകിന് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.പിന്നീട് ഡോക്ടര്‍ സംസാരിച്ച കാര്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നത് അറിയുന്നില്ലായിരുന്നു.സീനിയര്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം രോഗിയെ അവിടെ അഡ്മിറ്റ് ചെയ്യുകയും  എത്രയും വേഗം രക്തം സംഘടിപ്പിക്കാന്‍ വീട്ടുക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.വീട്ടുക്കാര്‍  രക്തം സംഘടപ്പിക്കുന്ന ശ്രമത്തിനിടയിലാണ് മുകേഷ് മരിച്ചെന്ന് ഡോക്ടര്‍ അറിയിച്ചത്.

ഫോണിലെ റെക്കോര്‍ഡിങ് മകന്‍റെ മരണ ശേഷമാണ് വീട്ടുക്കാര്‍ കേള്‍ക്കുന്നത്.അതില്‍ സിനിയര്‍ ഡോക്ടര്‍ ജൂനിയര്‍ ഡോക്ടറോട് മരുന്ന് മാറ്റി നല്‍കി കൊല്ലാന്‍ നിര്‍ദേശം നല്‍കുന്നത് വ്യക്ത്മാണ്.സീനിയര്‍ ഡോക്ടറുടെ നിര്‍ദേശം ഡോക്ടര്‍ അഭിഷേക് അനുസരിക്കുകയായിരുന്നു.മരുന്ന് മാറ്റി കുത്തിവെച്ചാണ് രോഗി മരിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. മുകേഷ് പ്രജാപതിയുടെ  കുടുംബം എംഎം ഗേറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കീട്ടുണ്ട്. സംഭവത്തെ കുറിച്ച്‌ മെഡിക്കല്‍ ഡിപാര്‍ട്ട്മെന്റും അന്വേഷിച്ച്‌ വരികയാണ്.

prp

Related posts