നാല്‍പ്പത് രൂപയ്ക്ക് വേണ്ടി പതിനാലുകാരന്‍ സഹോദരനെ കൊന്നു

മഹാരാഷ്ട്ര: നാല്പത് രൂപയ്ക്ക് വേണ്ടിയുള്ള തമ്മിലടിയില്‍ പതിനാലുകാരന്‍ ഇരട്ടസഹോദരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം.

സംഭവത്തിന് തലേ ദിവസം സഹോദരങ്ങള്‍ തമ്മില്‍ നാല്പത് രൂപയ്ക്ക് വേണ്ടി വാക്കേറ്റവും അടിയും നടന്നിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് സഹോദരന്‍ സ്‌കൂള്‍ വിട്ട് വീട്ടിലെത്തി ഊണ് കഴിച്ച്‌ കിടന്നുറങ്ങുമ്പോള്‍ ഇളയ സഹോദരന്‍ ചുറ്റിക ഉപയോഗിച്ച്‌ അടിച്ച്‌ കൊല്ലുകയായിരുന്നെന്നാണ് കേസ്. കൊലപാതകം പ്രതി സമ്മതിച്ചിട്ടുണ്ട്.

മൂത്ത സഹോദരന് വീട്ടില്‍ ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും വീട്ടുകാര് തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്നും കുട്ടി പതിവായി പരാതിപ്പെടാറുണ്ടായിരുന്നു. മൂത്ത സഹോദരന് തന്നേക്കാള്‍ പരിഗണന ലഭിക്കുന്നതാണ് ഇയാളില്‍ പ്രകോപനത്തിനിടയാക്കിയതെന്നും പൊലീസ് പറഞ്ഞു. ഇത് ഇരുവര്‍ക്കുമിടയില്‍ നിരന്തരം വഴക്കിന് ഇടയാക്കിയിരുന്നു. സ്‌കൂളില്‍ മൂത്ത സഹോദരന്‍ പ്രസിദ്ധനാണെന്നതും കുട്ടിയെപ്രകോപിപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*