വ്യാജ ഡയറിയില്‍ പിന്നെയും തിരുത്തല്‍; കോണ്‍ഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയമെന്ന് യെദ്യൂരപ്പ

ബാംഗ്ലൂര്‍: അഴിമതി ആരോപണമുന്നയിച്ച്‌ കാരവന്‍ മാഗസിനും കോണ്‍ഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവര്‍ത്തിച്ച്‌ ബിഎസ് യെദ്യൂരപ്പ.

തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പില്‍ വീണ്ടും തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിന്‍ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് നല്‍കിയ തുക രേഖപ്പെടുത്തിയ ഭാഗത്തില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം.

നിതിന്‍ ഗഡ്കരയുടെ മകന്‍റെ വിവാഹത്തിന് 1000 കോടി നല്‍കി എന്നാണ് ആദ്യം ഡയറിയില്‍ എഴുതിയിരുന്നത്. എന്നാല്‍ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ പകര്‍പ്പുകളും ട്വിറ്ററിലൂടെ യെദ്യൂരപ്പ പുറത്തുവിട്ടു. കോണ്‍ഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയമാണെന്നും യെദ്യൂരപ്പ ടിറ്ററിലൂടെ കുറ്റപ്പെടുത്തി.

കര്‍ണാടക മുഖ്യമന്ത്രിയാവാന്‍ 2008 – 09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി യെദ്യൂരപ്പ 1800 കോടിയിലേറെ രൂപ നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണത്തിനടിസ്ഥാനമായി പുറത്തുവിട്ട ഡയറി വ്യാജമാണെന്നാണ് ബിജെപിയും യെദ്യൂരപ്പയും ആവര്‍ത്തിക്കുന്നത്.

prp

Related posts

Leave a Reply

*