വരാപ്പുഴ കസ്റ്റഡി മരണം; സി.ഐയ്ക്ക് ജാമ്യം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി ഐ ക്രിസ്പിന്‍ സാമിന് ജാമ്യം അനുവദിച്ചു. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും, കൊലക്കുറ്റത്തിലെ പങ്കാളിത്തം തെളിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘവും വ്യക്തമാക്കി. സി.ഐയുടെ ജാമ്യാപേക്ഷയെ പ്രോസിക്യുഷന്‍ എതിര്‍ത്തിരുന്നു.

 

തെളിവു നശിപ്പിച്ചു, തെറ്റായ വിവരം നല്‍കി കോടതിയെ തെറ്റിദ്ധരിച്ചു, അന്യായ തടങ്കല്‍ എന്നീ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. മരിച്ച ശ്രീജിത്തിനെ സി.ഐ ചോദ്യം ചെയ്തിരുന്നില്ല എന്ന് കണ്ടെത്തിയ അന്വേഷണം കൊലപാതക കുറ്റത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

അതേസമയം, സംഭവ ദിവസം വരാപ്പുഴ സ്‌റ്റേഷന്‍ ചുമതലയുണ്ടായിരുന്ന ആലുവ ഡി.വൈ.എസ്.പിയേയും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. സി.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

എസ്.പിയുടെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ആണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. മൂന്നു ആര്‍.ടി.എഫ് ഉദ്യോഗസ്ഥരും വരാപ്പുഴ എസ്.ഐ ദീപകും നിലവില്‍ റിമാന്‍ഡിലാണ്. സ്‌റ്റേഷനില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ, സിവില്‍ പോലീസുകാര്‍ അടക്കമുള്ളവരെയും വൈകാതെ ചോദ്യം ചെയ്‌തേക്കും.

prp

Related posts

Leave a Reply

*