വിവാഹത്തിന് മുമ്പ് സംസാരിച്ചു; പ്രതിശ്രുത വധൂവരന്മാരെ അമ്മാവന്‍ വെടിവച്ചു കൊന്നു

കറാച്ചി: വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധൂവരന്മാര്‍ തമ്മില്‍ സംസാരിച്ചതിന് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇരുവരേയും വെടിവവെച്ചു കൊന്നു. പാകിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് ദുരഭിമാനാകൊലയുണ്ടായിരിക്കുന്നത്.

നസ്രീന്‍ എന്ന പെണ്‍കുട്ടി പ്രതിശ്രുത വരന്‍ ഷാഹിദുമായി സംസാരിക്കുകയായിരുന്നു. ഇത് കണ്ടു വന്ന അമ്മാവന്‍ കയര്‍ത്ത സംസാരിക്കുകയും വെടിവെച്ചിടുകയായിരുന്നു. ഇതേത്തുടര്‍ന്ന്, ഇയാളെയും മറ്റൊരമ്മാവനേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

പാകിസ്താനില്‍ ഇത്തരത്തിലുള്ള ദുരഭിമാനക്കൊലകള്‍ സാധാരണമാണ്. കഴിഞ്ഞ ദിവസം റാവല്‍പിണ്ടിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന് യുവതിയേയും അവരുടെ ഭര്‍ത്താവിനേയും സഹോദരന്‍ വെടിവെച്ച്‌ കൊന്നിരുന്നു.

പാകിസ്താനിലെ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തിറക്കിയ പട്ടിക പ്രകാരം വര്‍ഷന്തോറും 650തോളം ദുരഭിമാനക്കൊലകള്‍ നടക്കുന്നുണ്ടെന്നാണ് വിവരം.

prp

Related posts

Leave a Reply

*