ജെറ്റ് എയര്‍വേസിന്‍റെ 10 സര്‍വ്വീസുകള്‍ റദ്ദാക്കി

മുംബൈ: ഞായറാഴ്ച്ച മുംബൈയില്‍നിന്നുള്ള ജെറ്റ് എയര്‍വേസിന്‍റെ പത്ത് സര്‍വീസുകള്‍ റദ്ദാക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. ആഭ്യന്തര സര്‍വ്വീസുകളാണ് റദ്ദുചെയ്തത്. സര്‍വ്വീസുകള്‍ റദ്ദ് ചെയ്തതോടെ നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. എന്നാല്‍, യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ജെറ്റ് എയര്‍വേസ് ഖേദം രേഖപ്പെടുത്തി.

സാമ്പത്തിക പ്രതിസന്ധി; ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന സര്‍വീസായ ജെറ്റ് എയര്‍വേസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. അടിയന്തരമായി ചെലവ് ചുരുക്കല്‍ നടപടികളും ശമ്പളം വെട്ടിക്കുറയ്ക്കലും ഉണ്ടായില്ലെങ്കില്‍ 60 ദിവസത്തില്‍ കൂടുതല്‍ ജെറ്റ് എയര്‍വേസിന് സര്‍വീസ് നടത്താനാകില്ലെന്നും കന്പനി വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പൈലറ്റുമാരുടെ ശമ്പളത്തില്‍ രണ്ട് വര്‍ഷത്തേക്ക് 15 ശതമാനം കുറവ് വരുത്താനുള്ള ശുപാര്‍ശ ജെറ്റ് എയര്‍വേസ് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇതിനോട് പൈലറ്റുമാര്‍ക്ക് വിയോജിപ്പാണ്. മാനേജ്മെന്‍റ് ഓഹരി ഉടമകളുമായി ചര്‍ച്ച നടത്തിവരികയാണ്. വിവിധ റാങ്കുകളിലായി അഞ്ച് […]

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയില്‍ നിന്നും വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കി യാത്രക്കാരന്‍. തൃശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസാണ് കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തിയത്. സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുകയാണെന്ന് ക്ലിന്‍സ് പറഞ്ഞതായി എയര്‍ഹോസ്റ്റസാണ് വിമാനത്താവള അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു. നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.

സുരക്ഷാ ഭീഷണി; ജെറ്റ് എയര്‍വെയ്സ് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന്‍ പ്രമുഖ എയര്‍ലൈന്‍ വഴിതിരിച്ചുവിട്ടു. മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനമാണ് ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55ന് പറന്നുയര്‍ന്ന  9w339 വിമാനം 3.45ന് അഹമ്മദാബാദില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചു പരിശോധന നടത്തി. ഫോണ്‍വഴിയാണ് ഭീഷണി സന്ദേശമെത്തിയതെന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ജെറ്റ് എയര്‍വെയ്സ് തയ്യാറായില്ല.