ഭൂമിയെ തൂത്തെറിയാന്‍ സൗരക്കാറ്റ് വന്നേക്കാമെന്നു ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്

ഭൂമിയെ തൂത്തെറിയാന്‍ കഴിയുന്ന സൗരക്കാറ്റ് വന്നേക്കാം എന്നു ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പ്. ദുരന്തത്തിനു മുന്നോടിയായുള്ള അറിയിപ്പു മനുഷ്യര്‍ക്കു 15 മിനിറ്റു മുമ്പ് മാത്രമായിരിക്കും ലഭിക്കുക എന്നും ഭൂമിക്കും സൂര്യനുമിടയില്‍ വലിയ ഒരു കാന്തികഡിഫ്ലക്ടര്‍ സ്ഥാപിക്കുക എന്നതാണു വിനാശകാരിയായ കിരണങ്ങളെ വഴിതിരിച്ചു വിടാനുള്ള ഏകമാര്‍ഗം എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് പന്ത്രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സുര്യജ്വലനം ഭൂമിയില്‍ സംഭവിച്ചിരുന്നു. സൂര്യനിലെ കൊറോല്‍ മാസ് ഇജക്ഷനാണ് സൗരക്കാറ്റായി സംഭവിക്കുന്നത്. ഭൂമിയുടെ കാന്തികമണ്ഡലത്തെ തകരാറിലാക്കാനും റേഡിയോതരംഗങ്ങളെ ബാധിക്കാനുംജീ പി എസ് സംവിധാനം തകരാറിലാക്കാനും ഇവയ്ക്കു കഴിയും. വലിയ ഊര്‍ജ പ്രവാഹം ഉണ്ടായി വൈദ്യുതി വിതരണ കേന്ദ്രങ്ങളും ട്രാന്‍സ്ഫോര്‍മറുകളും തകരും. എത്ര വലിയ സൗരജ്വലനമാണെങ്കിലും 15 മിനിറ്റു മുമ്ബായിരിക്കും മനുഷ്യര്‍ക്ക് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പ് ലഭിക്കുക.

പക്ഷെ, സൗരജ്വലനം എത്രത്തോളം ശക്തമാണ് എന്നും ഭൂമിയുടെ എവിടെയാണു സംഭവിക്കുക എന്നുമുള്ള വിവരങ്ങള്‍ ലഭിക്കില്ല. സാധാരണനിലയില്‍ സെക്കന്‍റില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സൂര്യജ്വലനം സംഭവിക്കും. സൂര്യനില്‍ നിന്നു 14 മണിക്കൂര്‍ കൊണ്ട് ഇതു ഭൂമിയില്‍ എത്തും. വലിയ സൂര്യജ്വലനങ്ങള്‍ക്കു പതിനായിരം കോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ ഭൂമിയില്‍ വരുത്താന്‍ കഴിയും എന്നു പറയുന്നു.

 

prp

Related posts

Leave a Reply

*