കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ലെസ്ബിയന്‍ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. 30കാരിയായ ആശ താക്കൂര്‍, 28കാരിയായ ഭാവന താക്കൂര്‍ എന്നിവരാണ് മരിച്ചത്. അഹമ്മദാബാദിലെ സബര്‍മതി നദിയിലെ എല്ലിസ്ബ്രിഡ്ജിന് അടുത്ത് നിന്നും ചാടിയ ഇരുവരുടേയും ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു.

കത്തില്‍ ആത്മഹത്യാ പ്രേരണയുള്ളതായി കണ്ടെത്തി. ലെസ്ബിയന്‍ ബന്ധത്തില്‍ മറ്റുവരില്‍നിന്നു എതിപ്പുള്ളതായി കത്തില്‍ പറയുന്നുണ്ട്. ഒരുമിച്ച്‌ ജീവിക്കാന്‍ ഈ ലോകം അനുവദിക്കില്ലെന്നും അതുകൊണ്ട് മരിക്കുകയാണെന്നും കത്തിലുണ്ടെന്നും സബര്‍മതി റിവര്‍ഫ്രണ്ട് പൊലീസ് വ്യക്തമാക്കി.

മരിച്ച ആശ മുമ്പ് വിവാഹം കഴിച്ചിരുന്നു. അതില്‍ ഉണ്ടായ മൂന്ന് വയസുളള പെണ്‍കുട്ടിയെയാണ് നദിയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും പരസ്പരം ദുപ്പട്ട കൊണ്ട് ശരീരം ബന്ധിച്ചു. ഇതിന് ശേഷമാണ് നദിയിലേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. അഹമ്മദാബാദിലെ രജോഡ ഗ്രാമത്തില്‍ ഒരു സ്വകാര്യ കമ്പനിയിലാണ് ഇരുവരും ജോലി ചെയ്തിരുന്നത്.

prp

Related posts

Leave a Reply

*