സര്‍ക്കാര്‍ വാക്കുപാലിച്ചില്ല: അനിശ്ചിത കാലസമരം തുടങ്ങി സനല്‍കുമാറിന്‍റെ കുടുംബം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്‍റെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിത കാലസമരം തുടങ്ങി. സനലിന്‍റെ ഭാര്യയും രണ്ട് കുട്ടികളും അമ്മയുമായാണ് സമരം തുടങ്ങിയത്.

സനലിന്‍റെ മരണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ജോലിയും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സമരം. സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കും വരെ സമരം തുടരുമെന്നും സനലിന്‍റെ ഭാര്യ വ്യക്തമാക്കി.

സനലിന്‍റെ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്തതോടെ നടപടികള്‍ നിലയ്ക്കുകയായിരുന്നു. കടബാധ്യത മൂലം പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇവര്‍ക്ക്.

വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ഭീഷണിയിലാണ് സനലിന്‍റെ കുടുംബം. ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ശുപാര്‍ശ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സര്‍ക്കാരിന് നല്‍കിയിരുന്നെങ്കിലും പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.

prp

Related posts

Leave a Reply

*