ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തി റിസര്‍വ് ബാങ്ക്

മുംബൈ: നാല് വര്‍ഷത്തിന് ശേഷം റിപോ നിരക്കില്‍ വര്‍ധവനുമായി റിസര്‍വ് ബാങ്ക്. റിപ്പോ നിരക്കില്‍ 0.25 ബെയ്സിസ് പോയന്‍റ് വര്‍ധനവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിട്ടറി പോളിസി കമ്മിറ്റി തീരുമാനിച്ചു. ഇതോടെ നിലവിലെ റിപ്പോ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 6.25% ആയി ഉയര്‍ന്നു.

ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ആറംഗസമിതി മൂന്നു ദിവസത്തെ യോഗത്തിനൊടുവിലാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.

റിപ്പോ നിരക്കിനൊപ്പം റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനമാക്കി. ആര്‍.ബി.ഐ വാണിജ്യബാങ്കുകളില്‍ നിന്നെടുക്കുന്ന വായ്പയാണ് റിവേഴ്സ് റിപോ. ഇതിന് മു 2014 ജനുവരിയിലാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് ഉയര്‍ത്തിയത്. എട്ട് ശതമാനമായിരുന്നു അന്നത്തെ റിപ്പോ നിരക്ക്.

റിപ്പോ നിരക്കിലെ മാറ്റം പ്രതീക്ഷിച്ച്‌ എസ്.ബി.ഐ, പി.എന്‍.ബി, ഐ.സി.ഐ.സി.ഐ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ ജൂണ്‍ ഒന്നിന് തന്നെ പലിശ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ചില ബാങ്കുകള്‍ നിക്ഷേപ നിരക്കിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്.

 

prp

Related posts

Leave a Reply

*