ഇനി റെയില്‍വേ ജനറല്‍ ടിക്കറ്റുകളും സ്വകാര്യ വെബ്സൈറ്റുകള്‍ വഴി

തിരുവനന്തപുരം: ജനറല്‍ കമ്പാര്‍ട്ട്മെന്‍റുകളിലെ ടിക്കറ്റ് ഒാണ്‍ലൈനില്‍ ലഭ്യമാക്കാന്‍ സ്വകാര്യ വെബ്സൈറ്റുകളെ ചുമതലപ്പെടുത്താന്‍ റെയില്‍വേ നീക്കം. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് ഉണ്ടായിരിക്കെയാണ് സ്വകാര്യ പേമന്‍റ്-റീചാര്‍ജിങ് സൈറ്റുകള്‍ക്ക് അധികാരം നല്‍കാന്‍ റെയില്‍വേ നടപടി തുടങ്ങിയത്.

ജനറല്‍ ടിക്കറ്റുകള്‍ നിലവില്‍ കൗണ്ടറുകളില്‍നിന്നാണ് ലഭിക്കുന്നത്. ഇതിനു പകരം വരിനില്‍ക്കാതെ ടിക്കറ്റെ ടുക്കാമെന്ന വാഗ്ദാനത്തോടെയാണ് ടിക്കറ്റിങ് സംവിധാനം കൂടി സ്വകാര്യവത്കരിക്കാനുള്ള നടപടി. ജനറല്‍ ടിക്കറ്റുകള്‍ ഒാണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നത് പ്രയോജനകരമാണെങ്കിലും ഇതിന് ഐ.ആര്‍.സി.ടി.സിയില്‍ അനുബന്ധ സൗകര്യമേര്‍പ്പെടുത്താമെന്നിരിക്കെ, സ്വകാര്യ പേമെന്‍റ് സൈറ്റുകളെ ആശ്രയിക്കുന്ന നടപടിയാണ് സംശയമുയര്‍ത്തുന്നത്.

ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ് ഇതിന് സജ്ജമാണെന്ന് റെയില്‍വേ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു. മിനിറ്റില്‍ 7000 ടിക്കറ്റ് വരെ എടുക്കാനുള്ള സംവിധാനം നിലവില്‍ ഐ.ആര്‍.സി.ടി.സിയിലുള്ള സാഹചര്യത്തില്‍ വിശേഷിച്ചും. സ്വന്തമായി സര്‍വര്‍ അടക്കം ഏര്‍പ്പെടുത്തി സമീപകാലത്താണ് ഐ.ആര്‍.സി.ടി.സിയുടെ ശേഷി വര്‍ധിപ്പിച്ചത്. കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനിലാണ് ആദ്യഘട്ടത്തില്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുക. സാങ്കേതിക സംവിധാനങ്ങളും മാനദണ്ഡങ്ങളും ഒരുങ്ങിയാല്‍ വേഗത്തില്‍ നടപ്പാക്കുമെന്നാണ് റെയില്‍വേ ഡിവിഷനില്‍ നിന്നുള്ള വിവരം.

prp

Related posts

Leave a Reply

*