തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകത്തിന് പിന്നില്‍ നൃത്താദ്ധ്യാപികയാണോ എന്ന സംശയം ബലപ്പെടുന്നു. അന്വേഷണത്തിന്റെ തുടക്കത്തില്‍ ക്വട്ടേഷന്‍ നല്‍കിയത് അധ്യാപികയുടെ ഭര്‍ത്താവാണോയെന്ന സംശയമായിരുന്നു പോലീസിന് ഉണ്ടായിരുന്നു. ഈ സംശയമാണ് ഇപ്പോള്‍ ഇയാളുടെ ഭാര്യയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
സംഭവത്തിന് തൊട്ടു മുന്‍പായി നൃത്താദ്ധ്യാപികയുമായി രാജേഷ് മൊബൈലില്‍ സംസാരിക്കുമ്പോഴാണ് രാജേഷ് ആക്രമിക്കപ്പെട്ടത്. സംഭവം നടക്കുന്ന ദിവസം പുലര്‍ച്ചെ രണ്ടു മണിക്ക് രാജേഷ് സ്റ്റുഡിയോയില്‍ ഉണ്ടെന്ന് ക്വട്ടേഷന്‍ സംഘം അറിഞ്ഞതും അത് കൂടാതെ ചെന്നൈയിലെ സ്വകാര്യ സ്കൂളില്‍ ജോലി ലഭിച്ച് രാജേഷ് അവിടേയ്ക്ക് പോകുന്നതിന്റെ തലേദിവസമാണ് കൊലപാതകം നടന്നതെന്നതുമാണ് നൃത്താദ്ധ്യാപികയെ സംശയിക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത്.
മുന്‍പ് നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവായ വ്യവസായി നല്കിയ ക്വട്ടേഷനായിരുന്നു ഇതെന്നായിരുന്നു സംശയം. ഇയാളുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു ക്വട്ടേഷന്‍ സംഘത്തലവന് അലിഭായി. ഇയാളുടെ സഹായിയാണ് അപ്പുണ്ണിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടത്തി ഖത്തറിലേക്ക് മടങ്ങിയ ഇയാളെ പിടിക്കാന്‍ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്.
