ചികിത്സ നിഷേധിക്കപ്പെട്ട് മുരുകന്‍ മരിച്ച സംഭവം; 6 ഡോക്ടര്‍മാര്‍ പ്രതികളാവും

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ വിവിധ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക്, ഡോ. ശ്രീകാന്ത്, അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ. റോഹന്‍, ഡോ. ആഷിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോക്ടര്‍ പ്രീതി, മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ് എന്നിവരെ പ്രതികളാക്കാനാണ് തീരുമാനം. ആകെ 45 സാക്ഷികളാണ് കേസിലുള്ളത്. എസ് യു ടി, കിംസ് ആശുപത്രികളെ കേസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മുരുകന്‍റെ  മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പോലീസ് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ഇതുവരെ കൈമാറിയിരുന്നില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം, കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പോലീസ് സമീപിച്ചിട്ടുണ്ട്.   ഈ  റിപ്പോര്‍ട്ട് ലഭിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് പോലീസ് നീക്കം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് മുരുകന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും ആശുപത്രികളില്‍ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും വിവിധകാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ചികിത്സ നിഷേധിക്കപ്പെടുകയായിരുന്നു.

prp

Related posts

Leave a Reply

*