മുംബൈ ഇരട്ടസ്ഫോടനക്കേസ്‌ : വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി മരിച്ചു

നാഗ്പുര്‍: 2003 മുംബൈ ഇരട്ടസ്ഫോടനക്കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി മുഹമ്മദ് ഹനീഫ് സയിദ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

കേസില്‍ മുഖ്യപ്രതിയായ ഹനീഫിന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച്‌ ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് വൈകിട്ട് നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരിച്ചു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൃതദേഹം ബന്ധുക്കളെ സാന്നിധ്യത്തില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യുമെന്നും ശേഷം മൃതദേഹം കൈമാറുമെന്നും ജയില്‍ സൂപ്രണ്ട് പൂജ ബോസ്ലെ അറിയിച്ചു.

ഇരട്ട സ്‌ഫോടനക്കേസുകളില്‍ മുഖ്യപ്രതിയായ ഹനീഫ് സയിദിന്‍റെ വധശിക്ഷ 2012 ലാണ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. തുടര്‍ന്ന് ഇയാളെ യേര്‍വാഡ ജയിലില്‍ നിന്നും നാഗ് പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

prp

Related posts

Leave a Reply

*