മുലപ്പാലിനുവേണ്ടി കരഞ്ഞ കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു

ഭോപ്പാല്‍: മുലപ്പാലിനുവേണ്ടി കരഞ്ഞ പിഞ്ചുകുഞ്ഞിനെ അമ്മ അരിവാളുകൊണ്ട് കഴുത്തറത്തു കൊന്നു. ഭോപ്പാലില്‍ നിന്ന് ഏകദേശം നാലു മണിക്കൂര്‍ ദൂരത്തായ ധാര്‍ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി അടുക്കളയില്‍ ജോലികള്‍ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞ് കരഞ്ഞത്. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയുടെ കരച്ചില്‍ അമ്മയെ അസ്വസ്ഥതയാക്കി. ദേഷ്യം സഹിക്കാനാ‍കാതെ അടുക്കളയില്‍ നിന്നും അരിവാള്‍ എടുത്തു കൊണ്ടുവന്ന് കുഞ്ഞിന്‍റെ കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ഉറക്കെ കരഞ്ഞിരുന്ന കുട്ടി പെട്ടെന്ന് കരച്ചില്‍ നിര്‍ത്തിയതും യുവതി വീട്ടില്‍ നിന്നും വേഗത്തില്‍ പുറത്തേക്ക് പോകുകയും ചെയ്യുന്നത് കണ്ട സമീപവാസിയായ ബന്ധുവിന് സംശയം തോന്നിയതാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണമായത്. ഇവര്‍ വീടിന്‍റെ വാതില്‍ തള്ളിത്തുറന്നതോടെയാണ് കുഞ്ഞ് രക്തത്തില്‍ കിടക്കുന്നത് കണ്ടത്.

വിവരമറിഞ്ഞ് എത്തിയ പൊലീസ് കുട്ടിയുടെ അമ്മയായ യുവതിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ സമീപവാസികള്‍ മൊഴി നല്‍കി. ദേഷ്യം നിയന്ത്രിക്കാനാവാത്തതാണ് തന്നെ ഈ പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് യുവതി പോലീസിനോട് വ്യക്തമാക്കി.

 

 

prp

Related posts

Leave a Reply

*