പിഞ്ചുകുഞ്ഞിനെ മാലിന്യത്തിനിടയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ യുവതിയും കാമുകനും പിടിയില്‍

കാഞ്ഞിരക്കുളം: പതിനൊന്നുമാസം പ്രായമുള്ള കുഞ്ഞിനെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ മാതാവിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. പുതിയതുറ പിഎം ഹൗസില്‍ റോസ്മേരി (22), കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തില്‍ സാജന്‍ (27) എന്നിവരാണ് ആഴിമലയില്‍ നിന്ന് പോലീസ് പിടിയിലായത്. കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലക്സിനു സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി.

ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ 22-ന് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ യുവതി സജനോടൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി. കണ്ടെത്തിയെങ്കിലും യുവതി ഭര്‍ത്താവിന്‍റെ കൂടെ പോകാന്‍ തയ്യാറായില്ല.

അതേസമയം യുവതിയും കാമുകനും ചേര്‍ന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് ബുധനാഴ്ച പുലര്‍ച്ചെ ഇവര്‍ നെയ്യാറ്റിന്‍കരയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നത്. ഇവിടെ മാലിന്യംപുരണ്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. വൈകീട്ടോടെ ഇവര്‍ ആഴിമലയിലെ പാറക്കെട്ടില്‍ ഒളിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.

രാത്രിയില്‍ തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ഇവരുടെ പരിപാടി. പിടിയിലായ സജന്‍ പൂവാര്‍, കാഞ്ഞിരംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലായിട്ടുണ്ട്.

 

 

 

 

prp

Related posts

Leave a Reply

*