ശബരിമലയില്‍ നിരവധി സ്ത്രീകള്‍ കയറി, ഇനിയും കയറും: എം. എം മണി

കൊട്ടാരക്കര: നിരവധി സ്ത്രീകള്‍ ഇനിയും ശബരിമലയില്‍ കയറുമെന്ന് മന്ത്രി എം. എം മണി. അമ്പതിനായിരം സ്ത്രീകളെ കെട്ടും കെട്ടിച്ച്‌ ശബരിമലയിലെത്തിക്കാനുള്ള കരുത്ത് സി.പി.എമ്മിനുണ്ട്. അവിടെ ഒരുത്തനും അത് തടയാന്‍ കാണില്ല. എന്നാല്‍ അത് സി.പി.എമ്മിന്‍റെ ജോലിയല്ലെന്നും മന്ത്രി വ്യക്തമാക്കി. കൊട്ടാരക്കരയില്‍ അബ്‌ദുള്‍ മജീദ് അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘തന്ത്രിയെ അയ്യപ്പന്‍ നേരിട്ടു നിയമിച്ചതല്ല. സ്ത്രീകള്‍ കയറിയാല്‍ അയ്യപ്പന്‍റെ ബ്രഹ്മചര്യം നഷ്‌ടപ്പെടുമെന്നു പറയുന്നത് വ്യാജമാണ്. തന്ത്രി ലൗകികജീവിതം നയിക്കുന്ന ആളും മക്കളുള്ള ആളുമാണ്. എന്നിട്ട് എന്തു ദോഷമാണ് അയ്യപ്പനുണ്ടായത്. കണ്‌ഠരരെ പിരിച്ചുവിടാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നാണ് പറയുന്നത്. കോടതി വിധി തന്ത്രിക്കും ബാധകമാണ്. അതു ലംഘിച്ചാല്‍ ശിക്ഷയുണ്ടാകും’- മന്ത്രി പറഞ്ഞു.

സ്ത്രീകളുടെ പ്രായം അളക്കാനുള്ള യന്ത്രമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറയുന്നത്. താനുള്‍പ്പെടെയുള്ള ഹിന്ദു എം.എല്‍.എ.മാര്‍ വോട്ടുചെയ്‌ത് നിയമിച്ചവരാണ് അവിടെയിരിക്കുന്നത്. സംഘപരിവാര്‍ കാട്ടുന്ന സമരങ്ങള്‍ തട്ടിപ്പാണ്. അനാഥപ്രേതംപോലെയാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരാള്‍ നിരാഹാരസമരം നടത്തുന്നത്. യുവതികള്‍ കയറിയാല്‍ ആത്മഹത്യചെയ്യുമെന്നു പറഞ്ഞ കെ.പി.ശശികലയെ ഇപ്പോള്‍ കാണാനില്ല. സവര്‍ണമേധാവിത്വം തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ചെന്നിത്തലയും സുകുമാരന്‍ നായരുമെല്ലാം ചെയ്യുന്നത് അതാണെന്നും എം.എം മണി പരിഹസിച്ചു.

prp

Related posts

Leave a Reply

*