സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ടമായേക്കും

റിയാദ്: സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍. മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്നു രേഖപ്പെടുത്തണം എന്ന് പുതിയനിയമ ഭേതഗതിയില്‍ പറയുന്നു.

എന്നാല്‍ 2005 നു മുമ്പ് കൊഴ്സ് പൂര്‍ത്തിയായ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇതു രേഖപ്പെടുത്തിട്ടില്ല. ഇവരെയാണു പുതിയ നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ നിയമം പ്രശ്‌നമാകും. ഇതോടെ 2005 നു മുമ്പ് ജോലിക്കു കയറിയ നഴ്‌സുമാര്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടേണ്ടിവരും.

സൗദി മന്ത്രാലയം ഈ നിയമത്തില്‍ ഉറച്ചു നിന്നാല്‍ പിരിച്ചു വിടേണ്ടി വരും എന്ന മുന്നറിയിപ്പു നഴ്‌സുമാര്‍ക്ക് ആശുപത്രി അധികൃതര്‍ ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞു. സംസ്ഥാന നഴ്‌സിങ് കൗണ്‍സില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുമായാണു മലയാളി നഴ്‌സുമാര്‍ സൗദിയില്‍ ജോലി ചെയ്യുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കു ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്.

നിതാഖത് ശക്തമാക്കുന്നതിന്‍റെ  ഭാഗമായാണ് പുതിയ നടപടി. സംഭവത്തില്‍ മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്കു നിവേദനം നല്‍കി. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇടപെടണം എന്നാണ് ഇവരുടെ ആവശ്യം.

prp

Related posts

Leave a Reply

*