കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെ, നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല, പരാതിയുമായി യുവാവ്

മാഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചത് തന്‍റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ല. മൂന്ന് മാസം മുമ്പ് രണ്ട് മക്കളെയും കൂട്ടി ഭാര്യ വീടുവിട്ടിറങ്ങുകയായിരുന്നുവെന്നും യുവാവ് പറയുന്നു.

ബഹ്റൈനില്‍ ജോലി ചെയ്യുകയാണ് വടകര സ്വദേശിയായ യുവാവ്. ഇയാള്‍ വടകര ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കി. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.പരാതി വടകര സിഐയ്ക്ക് കൈമാറിയതിനെ തുടര്‍ന്ന് വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. മറ്റൊരാളുടെ കൂടെ പോയ ഭാര്യയില്‍ നിന്നും നിയമപരമായ വിടുതല്‍ വേണമെന്നും ഭാര്യ കൂടെകൂട്ടിയ എട്ടും അഞ്ചും വയസ്സുള്ള മക്കളെ തിരികെ വേണമെന്നുമാണു പരാതിയിലെ ആവശ്യം.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണു വിവാഹം കഴിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മാഹിയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള പോണ്ടിച്ചേരി സിദ്ധാനന്ദ് കോവിലില്‍ വെച്ച് വിവാഹം നടന്നത്. നാട്ടുകാര്‍ക്ക് വേണ്ടി മാഹി പന്തക്കലിലെ വീട്ടില്‍ വെച്ച് വിവാഹ സത്ക്കാരം സംഘടിപ്പിച്ചേക്കും. വിവാഹത്തിന് പൊലീസ് അകമ്പടിയും ഉണ്ടായിരുന്നു.

പൂജാരിയുള്‍പ്പെടെയുള്ളവരുടെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും ചില പാര്‍ട്ടി പ്രവര്‍ത്തകരും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. ടി.പി കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫിയും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വര്‍ഷം വിവാഹിതനായിരുന്നു.

prp

Related posts

Leave a Reply

*