പ്രതിഷേധം അവസാനിക്കുന്നില്ല; പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു

ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിയുടെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച്‌ യുവാവ് ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെയാണ് ജയ്പുരില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഹര്‍ഗാര്‍ഹ് കോട്ടയില്‍ പദ്മാവതി പരാമര്‍ശങ്ങള്‍ ഏഴുതിവെച്ചതിന് സമീപം  ചേതന്‍ എന്നയാളെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

പ്രതീകാത്മകമായുള്ള പ്രതിഷേധമില്ല, കോലം കത്തിക്കിലില്ല, പദ്മാവതിക്ക് വേണ്ടി ഞങ്ങള്‍ കൊല്ലും- എന്ന് മൃതദേഹത്തിന് സമീപത്തെ കല്ലില്‍ എഴുതി വെച്ചിട്ടുണ്ട്. ‘പദ്മാവതി കാ വിരോത്’  എന്ന് എഴുതി വച്ചതാണ് സിനിമയുമായി മരണത്തിനു ബന്ധമുണ്ടെന്ന് വെളിവാക്കുന്നത്. എന്നാല്‍ ഇത് കൊലപാതകമാണോ അത്മഹത്യയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇയാളുടെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു തരത്തിലും ഉത്തരവാദിത്തമില്ലെന്ന് രജ്പുത്ര കര്‍ണി സേന വ്യക്തമാക്കി.

പദ്മാവതിയുടെ ചിത്രീകരണസമയത്തുതന്നെ രജപുത്രകര്‍ണിസേന എന്ന സംഘടന പ്രതിഷേധവുമായി എത്തിയിരുന്നു. ചലച്ചിത്രത്തില്‍, ചിറ്റോറിലെ റാണി പദ്മവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങളുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞാണ് രജപുത്രകര്‍ണിസേന രംഗത്തെത്തിയത്.  നായികയായി വേഷമിടുന്ന  ദീപിക പദുകോണിന് വധഭീഷണിയും ഉണ്ടായിരുന്നു.

 

prp

Related posts

Leave a Reply

*