പിതാവിനൊപ്പം നടന്നു പോകവെ മൂന്നര വയസുകാരന്‍ സ്വകാര്യ ബസിടിച്ചു മരിച്ചു

മലപ്പുറം: പിതാവിനോടൊപ്പം ബാര്‍ബര്‍ ഷോപ്പിലേക്ക് മുടിവെട്ടിക്കാന്‍ നടന്നുപോകുകയായിരുന്ന മൂന്നര വയസ്സുകാരന്‍ മലപ്പുറം ചമ്മാട് സ്വകാര്യ ബസിടിച്ച്‌ മരിച്ചു. ചെമ്മാട് എക്സ്‌ചേഞ്ച് റോഡിലെ പങ്ങിനിക്കാടന്‍ കോയ – സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍  ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌ക്കൂളിന് സമീപത്താണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചെമ്മാട് തൃക്കുളം ഗവ. ഹൈസ് സ്‌കൂളിന്‌ സമീപത്തായിരുന്നു നാടിനെ കണ്ണീരിലാഴത്തിയ മഹാദുരന്തം നടന്നത്.  പിതാവിനും സഹോദരിക്കുമൊപ്പം മുടിവെട്ടുന്നതിനായി ബാര്‍ബര്‍ ഷോപ്പിലേക്ക് പോകുന്നതിനിടെയാണ് ബസിടിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടയ്ക്കലിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് കുട്ടിയെ ഇടിച്ചത്. കുട്ടിയെ ഇടിച്ചിട്ടും നിര്‍ത്താതെ പോയ ബസ് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഏതാനും മീറ്ററുകള്‍ അകലെ നിര്‍ത്തിയത്. തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ് തിരൂരങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

അപകട കാരണം സ്ഥിരിക്കാന്‍ സംഭവ സമയത്ത് റോഡിലുണ്ടായിരുന്നവരുടെ മൊഴിയും കുട്ടിയുടെ പിതാവിന്‍റെയും സഹോദരങ്ങളുടേയും മൊഴിയെടുക്കും. അന്വേഷണം പുരോഗമിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു. മരിച്ച മുഹമ്മദ് സിനാന്‍റെ സഹോദരങ്ങള്‍: മുഹമ്മദ് ആദില്‍,ജഹാനാ നസ്റി, ജന്നത്ത് തസ്നി

 

 

prp

Related posts

Leave a Reply

*