ഹനുമാന്‍ ആദിവാസി ആയിരുന്നു; യോഗി ആദിത്യനാഥിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ച് ദേശീയ പട്ടികവര്‍ഗ്ഗ സമിതി മേധാവി

ഉത്തര്‍പ്രദേശ്‌: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ ദളിതനായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ആ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ദേശീയ പട്ടികവര്‍ഗ്ഗ സമിതി ചെയര്‍മാന്‍ നന്ദ് കുമാര്‍ സായി. സംഭവം വിവാദമായിരിക്കുകയാണ്.

‘ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു അല്ലാതെ ദളിതനല്ല. രാമനോടൊപ്പം അദ്ദേഹവും വര്‍ഷങ്ങളോളം വനവാസത്തിലായിരുന്നു. ഇതുവഴിയാണ് ആദിവാസി സമൂഹവുമായി അദ്ദേഹം അടുത്തത്. രാമഭഗവാന്‍ വാനര്‍, ഗിഥാ, ജടായു എന്നിവരെ ചേര്‍ത്താണ് സൈന്യത്തെ സൃഷ്ടിച്ചത്. ഇവയെല്ലാം ആദിവാസി സമൂഹത്തിലെ ജാതിവിഭാഗങ്ങളാണ്’, നന്ദ് സായി അഭിപ്രായപ്പെട്ടു.

ഹനുമാന്‍ വര്‍ഷങ്ങളോളം കാട്ടില്‍ കഴിഞ്ഞു. രാവണന് എതിരെയുള്ള യുദ്ധത്തില്‍ രാമന്‍ വിജയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. എസ്‌സി വിഭാഗത്തില്‍ ഹനുമാന്‍ എന്ന ജാതിവിഭാഗവും ഉള്ളതായി അദ്ദേഹം പറഞ്ഞു. ചരിത്രം തന്നെ ഹനുമാനെ ആദിവാസിയായി തെളിയിക്കുന്നു. യുപി മുഖ്യനും ഇത് തന്നെയാണ് പറയാന്‍ ആഗ്രഹിച്ചത്. തന്‍റെ വാക്കുകളെക്കുറിച്ച് ചോദ്യം ഉന്നയിക്കുന്നവര്‍ ആദ്യം ചരിത്രം വായിക്കണമെന്നും സായി കൂട്ടിച്ചേര്‍ത്തു.

ഹനുമാന്‍ കാട്ടില്‍ ജീവിച്ച ആദിവാസിയായിരുന്നുവെന്ന പ്രസ്താവന നടത്തിയ യോഗി ആദിത്യനാഥിന് എതിരെ സര്‍വ്വ് ബ്രാഹ്മിണ്‍ മഹാസഭ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രസ്താവനയില്‍ ബിജെപി നേതാവ് മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം. രാജസ്ഥാനില്‍ ആദിവാസി വിഭാഗങ്ങളുടെ വോട്ട് പിടിക്കാനാണ് ഹനുമാന്‍റെ ജാതി യോഗി എടുത്തുപയോഗിച്ചതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

prp

Related posts

Leave a Reply

*