മകന്‍ വീട് പൂട്ടി സ്ഥലംവിട്ടു; വിശപ്പടക്കാനാവാതെ അമ്മ മരിച്ചു

ഷാജഹാന്‍പുര്‍(യുപി): സുഖമില്ലാത്ത അമ്മയെ വീട്ടില്‍ തനിച്ചാക്കി മകന്‍ വീട് വിട്ടു. അമ്മയും മകനും തനിച്ച്‌ താമസിക്കുന്ന വീട്ടില്‍ നിന്ന് ഒരുമാസം മുന്‍പാണ് മകന്‍ അമ്മയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടുത്തു വച്ചു കൊടുത്ത ശേഷം വീടു പൂട്ടി പോയത്. മകന്‍ തിരിച്ചെത്തുമെന്നു പ്രതീക്ഷിച്ചിരുന്ന 75കാരിയായ അമ്മ ഒടുവില്‍ മരണത്തിന് കീഴടങ്ങി.

റെയില്‍വേ കോളനിയിലെ സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവന്നതിനെത്തുടര്‍ന്നു പൊലീസ് പരിശോധിച്ചപ്പോഴാണ് ലീലാവതിയെന്ന അമ്മ മരിച്ചിട്ട് ഒരാഴ്ചയായെന്നു ലോകം തിരിച്ചറിയുന്നത്. മുന്‍ എംഎല്‍സി റാം ഖേര്‍ സിങ്ങിന്‍റെ ഭാര്യയാണ് മരിച്ച ലീലാവതി. ഒരിക്കല്‍ ധനികരായിരുന്ന കുടുംബം ലക്‌നൗവില്‍ അറിയപ്പെട്ടിരുന്നവരുമായിരുന്നു.

കിടക്കയില്‍ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഭാര്യ ഉപേക്ഷിച്ചുപോയതിനെത്തുടര്‍ന്ന് സലില്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നെന്നാണ് അയല്‍ക്കാര്‍ നല്‍കുന്ന വിവരം. പലപ്പോഴും വീടുവിട്ടു പോകുന്ന ഇയാള്‍ അമ്മയെ ഇങ്ങനെ പൂട്ടിയിടാറുണ്ടത്രേ. വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. പുറത്തു നിന്നു പൂട്ടിയിട്ട വീട്ടില്‍ വിശന്നു വലഞ്ഞോ അതോ രോഗം മൂലമോ ആണ് അവര്‍ മരിച്ചിരിക്കുകയെന്നും പൊലീസ് പറഞ്ഞു.

അമ്മയുടെ മരണ വിവരം അറിയിക്കാന്‍ സലിലിനെ ഫോണ്‍ വഴി ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുക്കുന്നില്ല. വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അമ്മ മരിച്ചതായി സലില്‍ ഫോര്‍വേഡ് മെസേജ് അയച്ചിട്ടുണ്ട്. എന്നാല്‍ അയാള്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് വിവരം. റെയില്‍വേ ടിക്കറ്റ് കലക്ടര്‍ ആയ സലില്‍ കഴിഞ്ഞ രണ്ടുമാസമായി ജോലിക്ക് പോകാറില്ല.

prp

Related posts

Leave a Reply

*