കെട്ടിടങ്ങളുടെ ആഡംബര നികുതി കൂട്ടി

തിരുവനന്തപുരം: താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കി. 3000-5000 ചതുരശ്ര അടി 4000 രൂപ, 5000-7500 ചതുരശ്ര അടി 6000 രൂപ, 7500-10000 ചതുരശ്ര അടി 8000 രൂപ എന്നിങ്ങനെയാണ് നികുതി പരിഷ്കരിച്ചത്. 10000 ചതുരശ്ര അടിക്കു മുകളിലുള്ള കെട്ടിടത്തിന് 10000 രൂപയും ആഡംബര നികുതി നല്‍കണം.

കോമ്പൌണ്ടഡ് നികുതിയുടെ പരിധി ഒന്നരക്കോടിയായി ഉയര്‍ത്തി. 40 ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ വിറ്റു വരുമാനമുള്ളവര്‍ ഇനിമേല്‍ ഒരു ശതമാനം നികുതി മാത്രം നല്‍കിയാല്‍ മതിയാകും. 20 മുതല്‍ 50 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആറു ശതമാനം സേവന നികുതി ഏര്‍പ്പെടുത്തി.

സ്റ്റാംപ് ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചു. അനുബന്ധ കരാറുകള്‍ക്ക് ഒരേ മുദ്രവില ആവശ്യമില്ല. വൈദ്യുതി വാഹനങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം 50 ശതമാനം നികുതിയിളവ് അനുവദിച്ചു. റവന്യൂ വകുപ്പിലെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന ഒഴിവാക്കി. പുതുതായി വാങ്ങുന്ന വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ ഒരു ശതമാനം വര്‍ധന വരുത്തി. ഇതുവഴി 200 കോടിയുടെ അധിക വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

prp

Related posts

Leave a Reply

*