വെറും മര്യാദ കൊണ്ട് മാത്രമാണ് അയാളെ മുഖ്യമന്ത്രിയെന്ന് ഞാന്‍ വിളിക്കുന്നത്: ആഞ്ഞടിച്ച്‌ കെ.എസ്.യു പ്രവര്‍ത്തക

ആലുവ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ എടയപ്പുറം സ്വദേശിനി മോഫിയ ജീവനൊടുക്കിയ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി കെ.എസ്.യു.

സാധാരണ ജനങ്ങളെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളില്‍ മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്താറുണ്ടോ എന്ന് ആലുവയില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ കെ.എസ്.യു പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി ചോദിക്കുന്നു.

‘അയാളെന്തിനാണ് മുഖ്യമന്ത്രി കസേരയില്‍ കയറി ഇരിക്കുന്നത്. സംസാരിക്കാന്‍ അറിയില്ലാത്ത എന്തേലും സാധനമാണോ മുഖ്യമന്ത്രി. വെറും മര്യാദ കൊണ്ട് മാത്രമാണ് അയാളെ മുഖ്യമന്ത്രിയെന്ന് ഞാന്‍ വിളിക്കുന്നത്’. കെ.എസ്.യു പ്രവര്‍ത്തക മാധ്യമങ്ങളോട് പറഞ്ഞു.

കേസില്‍ ആരോപണവിധേയനായ പോലീസുകാരനെതിരെ നിരവധി പരാതികള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും സിഐയ്ക്ക് വീടിനടുത്തേക്ക് സ്ഥലംമാറ്റം നല്‍കി സര്‍ക്കാര്‍ അയാളെ സഹായിക്കുകയാണെന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ ആരോപിച്ചു. സിഐയ്ക്ക് സ്ഥലംമാറ്റം നല്‍കിയതിലൂടെ ആലുവയിലെ പ്രശ്നം മറ്റൊരിടത്തേക്ക് മാറുമെന്നല്ലാതെ പ്രയോജനമില്ലെന്നും സംഭവത്തില്‍ സിഐയ്ക്ക് എതിരെ കര്‍ശന നടപടി സ്വീകരിന്നതുവരെ ശക്തമായ സമരം നടത്തുമെന്നും കെ.എസ്.യു വ്യക്തമാക്കി.

prp

Leave a Reply

*