രാത്രി യാത്ര ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അധിക്ഷേപവും ആക്രമണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ആര്യ എന്ന പെണ്‍കുട്ടിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച ആവുകയാണ് . യുവ വനിതാ ഡോക്ടറാണ് ആര്യ.

ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് രാത്രി DAMS ഇലെ ക്ലാസ് കഴിഞ്ഞു തമ്പാനൂരില്‍ നിന്നും കയറിയ kl15 788 nagercoil fast passenger ബസ്സില്‍ ഉണ്ടായ ഒരു ദുരനുഭവം. രാത്രി ബസ്സില്‍ ഒറ്റയ്ക്ക് കയറാന്‍ സ്വതവേ ധൈര്യമില്ലാത്ത ഞാന്‍ ക്ലാസ്സില്‍ കൂടെയുണ്ടായിരുന്ന രണ്ടു ചേച്ചിമാരും ഒരു ചേട്ടനും ഉണ്ടല്ലോ എന്ന ധൈര്യത്തില്‍ ബസ്സില്‍ കയറി മയങ്ങിത്തുടങ്ങിയ സമയം. ആദ്യത്തെ ബഹളം… ബസ്റ്റോപ്പില്‍ കൃത്യമായി ബെല്‍ അടിക്കാത്ത കണ്ടക്ടറോട് കാരണം ചോദിക്കുകയാണ് യാത്രക്കാരന്‍. തിരിച്ച് വളരെയധികം ശകാരിച്ച്‌കൊണ്ട് മറുപടി പറഞ്ഞു കണ്ടക്ടര്‍ അത് കളഞ്ഞു.

രണ്ടാം രംഗം. നെയ്യാറ്റിന്‍കര ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്ന രണ്ടാമത്തെ യാത്രക്കാരനാണ് അടുത്ത ഇര. സ്റ്റോപ്പില്‍ ഇറങ്ങാന്‍ മറന്നുപോയി എന്ന് പറഞ്ഞ അദ്ദേഹത്തെ കണ്ടക്ടര്‍ പരസ്യമായി ശകാരിക്കുകയും പരിഹസിക്കുകയും രാത്രി 10.45 കഴിഞ്ഞിട്ട് പോലും ബെല്‍ അടിക്കാന്‍ തുനിയാതെ അടുത്ത ബസ് സ്റ്റോപ്പ് വരെ അയാളെ നിര്‍ത്തുകയും ചെയ്തു. പ്രതികരണശേഷിയില്ലാതെ അദ്ദേഹം ഉറങ്ങി പോയത് സ്വന്തം തെറ്റാണെന്ന കുറ്റബോധം കൊണ്ട് ഒന്നും മിണ്ടാതെ ഇറങ്ങി പോയി.

രംഗം മൂന്ന്. ടിക്കറ്റ് എടുത്തപ്പോള്‍ തന്നെ സ്റ്റോപ്പ് ഉണ്ടോ എന്ന് ചോദിച്ചു കയറിയ യാത്രക്കാരന്‍ ഇറങ്ങണം എന്ന് പറഞ്ഞിട്ടും ഒരു മര്യാദയും കൂടാതെ സ്റ്റോപ്പ് കഴിഞ്ഞും ബെല്‍ അടിക്കാതെ അത് ചോദ്യം ചെയ്ത യാത്രക്കാരനെ വളരെ നികൃഷ്ടമായ വാക്കുകള്‍ കൊണ്ട് കണ്ടക്ടര്‍ പതിവുപോലെ ശകാരിച്ചു. എന്‍റെ മനസ്സില്‍ ചെറിയൊരു ദേഷ്യം കണ്ടക്ടറോട് തോന്നിത്തുടങ്ങി. കൂടെയുണ്ടായിരുന്ന ഒരു ചേച്ചി ഇറങ്ങിയത് കൊണ്ടും ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികള്‍ മാത്രം ബസ്സില്‍ ഉള്ളതുകൊണ്ടും പ്രതികരിക്കാന്‍ എന്റെ ശബ്ദം പൊങ്ങിയില്ല.

സര്‍.. നിങ്ങള്‍ യാത്രക്കാരോട് ഇത്ര പരുഷമായിപെരുമാറരുത് പ്ലീസ്. give respect and take respect എന്നാണ്. രാത്രി 10 മണി കഴിഞ്ഞാല്‍ യാത്രക്കാര്‍ പറയുന്ന സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തി കൊടുക്കുക എന്നുള്ളത് റൂള്‍ ആണ്”. പറഞ്ഞത് എന്‍റെ കൂടെ വന്ന മെയില്‍ ഡോക്ടര്‍ ആയിരുന്നു. എല്ലാവരും ശബ്ദം കേട്ട ദിശയിലേക്ക് തിരിഞ്ഞു.

കണ്ടക്ടര്‍ പതിവുപോലെ തിരിഞ്ഞ് വളരെ പരുഷമായ വാക്കുകള്‍ കൊണ്ട് പ്രതികരിക്കാന്‍ തുടങ്ങി. വാദപ്രതിവാദം മിനിറ്റുകള്‍ നീണ്ടു മറ്റൊരു യാത്രക്കാരനും വാ തുറക്കുന്നില്ല. ഇത്രയും നേരമായിട്ടും സംസാരിക്കുന്ന ഡോക്ടര്‍ കണ്ടക്ടറിനെ സാര്‍ എന്നല്ലാതെ മറ്റൊരു പദം കൊണ്ട് അഭിസംബോധന ചെയ്തിട്ടില്ല.

സീറ്റിലിരുന്ന് ഞാന്‍ ഒരായിരം വട്ടം ആ കണ്ടക്ടറുടെ നേര്‍ക്ക് തെറിവര്‍ഷം മനസ്സുകൊണ്ട് ചൊരിഞ്ഞു. കൂടെയുള്ള ആരും പ്രതികരിക്കാത്തതിനാല്‍ ഒരുപാട് വിഷമിക്കുകയും ചെയ്തു. ഇതിനിടയ്ക്ക് കണ്ടക്ടറെ അനുകൂലിച്ച് എത്രയും പെട്ടെന്ന് ബസ് വീട്ടില്‍ എത്തിച്ചാല്‍ മതി എനിക്ക് ഇറങ്ങണമെന്ന് പറഞ്ഞ മനുഷ്യനെ ഞാന്‍ അതിലും പുച്ഛത്തോടെ ഓര്‍ക്കുന്നു. ആരെങ്കിലും ചാവട്ടെ എനിക്ക് എന്‍റെ ആവശ്യം നടക്കണം എന്ന മനോഭാവം…. കഷ്ടം!

പ്രതികരിച്ച ഡോക്ടര്‍ ബസില്‍ നിന്നിറങ്ങി കഴിഞ്ഞപ്പോഴായിരുന്നു കണ്ടക്ടറിന്‍റെ അടുത്ത കമന്റ്. ”കള്ളും കുടിച്ച് രണ്ടുമൂന്ന് പെണ്‍കുട്ടികളെയും കൊണ്ട് കറങ്ങിയിട്ട് വരുന്ന വരവാണ്”. ആ രണ്ടു മൂന്നു പെണ്‍കുട്ടികളില്‍ ഉള്‍പ്പെട്ടതായിരുന്നു ഞാനും എന്‍റെ അടുത്തിരുന്ന ചേച്ചിയും.

നാലരവര്‍ഷം എംബിബിഎസ് പഠിച്ചു കഷ്ടപ്പെട്ട് ഉറക്കമൊഴിഞ്ഞ് പാസായി അതിലൊന്നും ഒരിടവും എത്തിപ്പെടില്ല എന്ന് മനസ്സിലാക്കി പിജി ക്ക് വേണ്ടി നെട്ടോട്ടമോടി പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ക്ലാസ്സിലിരുന്നു ക്ഷീണിച്ചുവരുന്ന ഞാനും എന്‍റെ കൂടെ ഉണ്ടായിരുന്ന ചേച്ചിയും. എന്‍റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ മാത്രമേ വീണുള്ളൂ.

പ്രതികരിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല? ആരും കൂടെ കാണില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാവാം രാത്രി പത്തര കഴിഞ്ഞു ബസ്സില്‍ കയറുന്ന എല്ലാ യുവതികളെയും സംശയത്തിന്‍റെ ദൃഷ്ടിയോടെ മാത്രം കാണുന്ന കുറെ കണ്ണുകള്‍ ചുറ്റും ഉള്ളതുകൊണ്ടാവാം..

വീട്ടില്‍ വന്ന് സംഭവം വിവരിച്ച ഉടനെ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ധൈര്യമായി പരാതിപ്പെടാന്‍ പറഞ്ഞ അമ്മയ്ക്ക് നന്ദി. ഇത്രയും മോശമായി പെരുമാറിയ കണ്ടക്ടറിനു നേരെ എന്തെങ്കിലും നിയമ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷ മനസ്സിലുള്ള ഞാന്‍……..

prp

Related posts

Leave a Reply

*