കോട്ടയത്തെ പതിനഞ്ചുകാരിയുടെ കൊലപാതകം; പ്രതി പറഞ്ഞത് കള്ളം, നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

അയര്‍ക്കുന്നം: കോട്ടയത്ത് പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അജേഷ് പറഞ്ഞത് കളവാണെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്നും പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പ്രതി നശിപ്പിച്ചതായി പറഞ്ഞ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണാണ് പൊലീസ് കണ്ടെത്തിയത്.

പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചു മൂടിയ സ്ഥലത്ത് തന്നെ ഫോണ്‍ എറിഞ്ഞു കളഞ്ഞതായാണ് പ്രതി മൊഴി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് ദിവസം പൊലീസ് പുരയിടവും സമീപ പ്രദേശങ്ങളും അടിച്ചുപെറുക്കി തിരച്ചില്‍ നടത്തി. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയപ്പോള്‍ ഇവിടെ നിന്നും ഫോണ്‍ എറിഞ്ഞു കളഞ്ഞ വിധവും പ്രതി കാണിച്ചു നല്‍കിയിരുന്നു.

എന്നാല്‍ മൊബൈല്‍ എറിഞ്ഞു കളഞ്ഞുവെന്ന പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല. തുടര്‍ന്ന് പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴാണ് താന്‍ ഓടിച്ചിരുന്ന ലോറിയില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ഒളിപ്പിച്ചുവെച്ചതായി പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഫോണ്‍ കണ്ടെത്തി. ഫോണിലെ സിം കാര്‍ഡ് പ്രതി ചവപ്പു തുപ്പിയിരുന്നുവെന്ന പൊലീസിന് നേരത്തെ വ്യക്തമായിരുന്നു.

പെണ്‍കുട്ടിയെ കൂട്ടികൊണ്ടു വന്ന ഓട്ടോഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. അരീപ്പറമ്പ് സ്വദേശി സന്തോഷിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും വിശദമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

prp

Related posts

Leave a Reply

*