കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം; അറസ്റ്റിലായ പ്രതികള്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിച്ചുകൊടുക്കുന്നത് സിപിഐഎം പ്രാദേശിക നേതാക്കള്‍

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് പൊലീസ് കസ്റ്റഡിയില്‍ ഭക്ഷണവും വസ്ത്രവും എത്തിച്ചു നല്‍കുന്നതു സിപിഐഎം പ്രാദേശിക നേതാക്കള്‍. പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മുഖ്യപ്രതി എ. പീതാംബരന്‍, സി.ജെ.സജി (സജി ജോര്‍ജ്) എന്നിവര്‍ക്കു കഴിഞ്ഞ ദിവസങ്ങളില്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്കു ‘സഹായങ്ങള്‍’ എത്തിച്ചത് ഉദുമ ഏരിയയിലെ മൂന്നു നേതാക്കളാണ്.

അതേസമയം, ഇരട്ടക്കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 8 പേരുണ്ടെന്നാണു പൊലീസ് പറയുന്നത്. എന്നാല്‍ 7 പേര്‍ മാത്രമാണു പിടിയിലായത്. പ്രതിയെന്നു സംശയിക്കുന്ന എട്ടാമന്‍, പിടിയിലായവര്‍ ഒളിവില്‍ താമസിച്ചതിനടുത്തുള്ള പാര്‍ട്ടി ഓഫിസില്‍ കഴിഞ്ഞ 5 ദിവസവും ഒളിവില്‍ കഴിഞ്ഞിരുന്നതായി വിവരമുണ്ട്.

സദാ സമയവും തുറന്നിടുന്ന പാര്‍ട്ടി ഓഫിസ് കഴിഞ്ഞ കുറേ ദിവസങ്ങളായി അടഞ്ഞു കിടന്നതിനു ശേഷം ഇന്നലെ വീണ്ടും തുറന്നു. ഇവിടെ താമസിച്ചിരുന്നയാള്‍ക്ക് ഭക്ഷണം നല്‍കിയതു സമീപത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നാണെന്നു നാട്ടുകാര്‍ പറയുന്നു. ഇന്നലെ മുതല്‍ ഭക്ഷണം കൊണ്ടു പോകുന്നില്ല. ഇയാള്‍ മറ്റൊരു താവളത്തിലേക്കു മാറിയതായാണു സൂചന.

prp

Related posts

Leave a Reply

*