ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മാപ്പു പറഞ്ഞ് തടിയൂരാനുള്ള ജസ്റ്റിസ് കര്‍ണന്റെ ശ്രമങ്ങള്‍ക്കു തിരിച്ചടി. അപേക്ഷയുമായി ചെന്ന ജസ്റ്റിസ് കര്‍ണ്ണന്റെ അഭിഭാഷകനെ സുപ്രീം കോടതി തിരിച്ചയക്കുകയാണ് ഉണ്ടായത്. മാപ്പുപറഞ്ഞ് അറസ്റ്റ് ഒഴിവാക്കാമെന്ന അദ്ദേഹത്തിന്റെ മോഹം ഇതോടെ അസ്ഥാനത്തായി.
ജസ്റ്റിസ് കർണന്റെ വിവാദ ഉത്തരവുകളിൽ സഹികെട്ട സുപ്രീംകോടതി കോടതിയലക്ഷ്യക്കേസിൽ അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ വിധിക്കുകയാണ് ചെയ്തത്. ഇതിനുപിന്നാലെ ഒളിവിൽപോയ ജസ്റ്റിസ് തടവുശിക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.