മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയെയും കുഞ്ഞിനെയും കൊന്ന് ചാക്കില്‍ കെട്ടി തള്ളി

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍റെ അമ്മയെയും മകളെയും അക്രമികള്‍ ദാരുണായി കൊലപ്പെടുത്തി.  മാധ്യമ പ്രവര്‍ത്തകനായ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ(52) ഒരു വയസ്സുകാരി മകള്‍ രാഷി എന്നിവരാണ് കൊല്ലപ്പെട്ടത്. . സംഭവവുമായി ബന്ധപ്പെട്ട് പവന്‍പുത്ര സ്വദേശിയായ ഗണേശ് ഷാഹു(26) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം സമീപത്തെ ജുവലറിയിലേയ്ക്ക് പോയ ഇരുവരേയും കാണാതാവുകയായിരുന്നു. ഇവരെ പറ്റി പല സ്ഥലത്തും അന്വേഷിച്ചു. പോലീസിലും പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബഹാദുര മേഖലയിലെ നദിക്കരയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

ഉഷ പലിശയ്ക്ക് പണം കൊടുക്കാറുണ്ടായിരുന്നു. അമ്മയുമായുള്ള വ്യക്തിപരമായ പ്രശ്‌നത്തിന്‍റെ പേരില്‍ ചെയ്തതാണെന്ന് വിശ്വസിക്കുന്നു. ചിട്ടിക്കാശുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നെന്നും ഇതേത്തുടര്‍ന്നാണ് കൊലയെന്നുമാണ് പ്രാഥമിക നിഗമനം. പടവില്‍ നിന്ന് ഉഷയെ തള്ളിയിട്ട് കഴുത്തു മുറിക്കുകയായിരുന്നു. ഇതുകണ്ട് രാഷി കരഞ്ഞതോടെ കുഞ്ഞിനെയും കൊല്ലുകയായിരുന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി നദിക്കരയില്‍ ഇടുകയായിരുന്നു എന്നാണു നിഗമനം.

അതേസമയം ഇപ്പോള്‍ പിടികൂടിയ പ്രതി യഥാര്‍ത്ഥ പ്രതിയല്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. രവികാന്തും ഇതേ സംശയം ഉന്നയിച്ചിട്ടുണ്ട്. പോലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്ന് ആരോപണമുണ്ട്. യഥാര്‍ത്ഥ കൊലയാളി കുറിച്ച് പോലീസ് നേരത്തെ അറിഞ്ഞിട്ടും മറച്ചുവെക്കുകയാണെന്നാണ് നാട്ടുകാരുടെ വാദം. സാഹുവിന് രവികാന്തിന്‍റെ അമ്മയെ കൊല്ലേണ്ട സാഹചര്യമില്ലെന്നും ഇവര്‍ തമ്മിലുണ്ടായത് സാധാരണ തര്‍ക്കമാണെന്നും ഇവര്‍ പറയുന്നു.

 

prp

Related posts

Leave a Reply

*