പഞ്ചറൊട്ടിച്ചുനല്‍കാന്‍ വൈകി; തൃശൂരില്‍ കടയുടമയെ ഗുണ്ടാസംഘം വെടിവച്ചു

തൃശൂര്‍: പഞ്ചര്‍ ഒട്ടിച്ചുനല്‍കാത്തതിന്റെ ദേഷ്യത്തില്‍ തൃശൂരില്‍ ടയര്‍കട ഉടമയെ ഗുണ്ടാസംഘം വെടിവച്ചു. കൂര്‍ക്കഞ്ചേരിക്ക് സമീപം ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കാലിന് വെടിയേറ്റ കടയുടമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലെ ഷഫീഖ്, ഡിറ്റോ, ഷാജന്‍ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരില്‍ നിന്ന് വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഉണ്ടകളും പിടിച്ചെടുത്തു.

കടയുടമയുമായി പ്രതികള്‍ക്ക് വൈരാഗ്യം ഉണ്ടായിരുന്നു എന്നും അതിന് പ്രതികാരം വീട്ടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. നാലുദിവസം മുമ്ബ് പ്രതികള്‍ പഞ്ചറൊട്ടിക്കാന്‍ കടയില്‍ എത്തിയിരുന്നു. എന്നാല്‍ പറഞ്ഞ സമയത്ത് പഞ്ചര്‍ ഒട്ടിച്ച്‌ നല്‍കിയില്ല. ഇതിന് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞദിവസം രാത്രി ഇവര്‍ സംഘടിച്ച്‌ എത്തുകയായിരുന്നു. വന്നപാടെ കടയുടമയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് വെടിവയ്ക്കുകയുമായിരുന്നു. കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ പൊലീസ് ഉടന്‍തന്നെ പിടികൂടി. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് തോക്ക് എങ്ങനെ ലഭിച്ചെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് തൃശൂരില്‍ വീണ്ടും ഗുണ്ടാ ആക്രമണം നടക്കുന്നത്. അടുത്തടുത്തുണ്ടായ കൊലപാതകങ്ങളെത്തുടര്‍ന്ന് പൊലീസ് ഗുണ്ടാകേന്ദ്രങ്ങില്‍ റെയ്ഡ് നടത്തുകയും നിരവധിപേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

prp

Leave a Reply

*