വിദേശ സന്ദർശനം; അനുമതി തേടി ദിലീപ് വീണ്ടും കോടതിയിൽ

കൊച്ചി: വീണ്ടും വിദേശ സന്ദർശനത്തിനായി അനുമതി തേടി ദിലീപ് കോടതിയിൽ. തന്‍റെ പുതിയ സിനിമ ചിത്രീകരണത്തിനായി ജർമ്മനിയിൽ പോകാനാണ് ദിലീപ് അനുമതി തേടിയിരിക്കുന്നത്.

ഇതിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പാസ്പോര്‍ട്ട് താരം തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലിലാണ് സിനിമയുടെ ചിത്രീകരണം. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. അതേസമയം ദിലീപിന്‍റെ വിദേശയാത്രയ്ക്കെതിരെ പ്രതിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വിചാരണ വൈകിപ്പിക്കാനുളള പ്രതിഭാഗത്തിന്‍റെ ആസൂത്രിത നീക്കമാണ് ഇതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ വിചാരണയ്ക്ക് കാത്തിരിക്കുകയാണെന്നും പ്രതിയുടെ ഈ വിദേശയാത്ര കാരണം ഇതിന് താമസം വരും, ഇത് ഇരയായ നടിയോടുളള അവഹേളനവും നീതി നിഷേധമാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവങ്മൂലത്തില്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതാനായി 85 ദിവസത്തോളം ദിലീപ് ആലുവ സബ് ജയിലില്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 4 ന് ഉപാധികളോടെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പാസ്പോര്‍ട്ട് മജിസ്ട്രേറ്റിന് മുന്നില്‍ സമര്‍പ്പിക്കുന്നതു ഉള്‍പ്പെടെയുളള ഉപാധികളോടു കൂടിയായിരുന്നു അന്ന് ദിലീപിന് ജാമ്യം അനുവദിച്ചത്.

prp

Related posts

Leave a Reply

*