”ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ പറ്റുന്നില്ല”; അധ്യാപകന്‍റെ പീഡനത്തില്‍ പ്രസവിച്ച 15കാരി അച്ഛനോട് അപേക്ഷിക്കുന്നു

ഡെറാഡൂണ്‍: രക്ഷകര്‍ത്താവ് ആകേണ്ടവര്‍ ഘാതകര്‍ ആയാല്‍ എന്ത് ചെയ്യും. അതെന്നും മനസ്സില്‍ ഉണങ്ങാത്ത ഒരു മുറിവായിരിക്കും. അതുതന്നെയാണ് തന്നെയാണ് ഡെറാഡൂണിലെ പതിനഞ്ചുകാരി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

57കാരനായ സ്വന്തം അദ്ധ്യാപകനാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന്‍ അമ്മയാവേണ്ടി വന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ദയനീയമാണെന്ന് അവളുടെ പിതാവ് പറയുന്നു. ”ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ പറ്റുന്നില്ല” എന്ന് പറഞ്ഞ് അവള്‍ അപേക്ഷിക്കുകയാണ്.

കഴിഞ്ഞ ആഴ്ച്ചയാണ് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതിനും രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ ചരിത്രാധ്യാപകനാണ് നിരന്തരം പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാല്‍ അവളെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഗര്‍ഭഛിദ്രവും സാധ്യമാകുമായിരുന്നില്ല.

കുഞ്ഞുണ്ടായതോടെ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലാണ്. ബോര്‍ഡ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്താനാവാത്തതിലും കുട്ടിക്ക് കടുത്ത മാനസികസംഘര്‍ഷമാണുള്ളതെന്ന് പിതാവ് വ്യക്തമാക്കി. കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ ജയിലിലാണുള്ളത്. കുഞ്ഞ് ഇയാളുടേത് തന്നെയാണോ എന്നറിയാന്‍ ഡിഎന്‍എ പരിശോധന എത്രയും വേഗം നടത്തുമെന്നാണ് പോലീസ് അറിയിച്ചു. നിയമനടപടികളെല്ലാം പൂര്‍ത്തിയായ ശേഷം പെണ്‍കുട്ടിയുടെ വീട്ടകാര്‍ക്ക് താല്പര്യമാണെങ്കില്‍ കുഞ്ഞിനെ ശിശുക്ഷേമസമിതി വഴി ആര്‍ക്കെങ്കിലും ദത്ത് നല്‍കാനാണ് സാധ്യത.

prp

Related posts

Leave a Reply

*