സ്വവര്‍ഗപ്രണയത്തെ എതിര്‍ത്ത മാതാവിനെ കമിതാക്കള്‍ തല്ലിക്കൊന്നു

ദില്ലി: സ്വവർഗപ്രണയത്തെ എതിർത്ത മാതാവിനെ 18 വയസുകാരിയായ മകളും  35 വയസുകാരിയായ സ്കൂൾ അദ്ധ്യാപികയും ചേർന്ന് തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 38 വയസുകാരിയായ മാതാവ് കഴിഞ്ഞദിവസം മരണപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മാർച്ച് ഒമ്പത് വെള്ളിയാഴ്ചയാണ് 38കാരിയായ മാതാവിനെ 18 വയസുകാരിയായ മകൾ ക്രൂരമായി ആക്രമിച്ചത്. ഗാസിയബാദിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന  അദ്ധ്യാപികയും സ്ത്രീയെ ആക്രമിച്ചിരുന്നു. ഇരുവരും ചേർന്ന് സ്ത്രീയെ കമ്പി വടി കൊണ്ടും ദണ്ഢ് ഉപയോഗിച്ചും ക്രൂരമായി ആക്രമിച്ചെന്നാണ് ഭർത്താവിന്‍റെ പരാതിയിൽ പറയുന്നത്.

വൈകീട്ട് സ്കൂളിൽ നിന്ന് വന്ന രണ്ടാമത്തെ മകളാണ് ആക്രമണത്തിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് കിടന്നിരുന്ന അമ്മയെ ആദ്യം കണ്ടത്. തുടർന്ന് ഈ മകൾ തന്നെ സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചു. കാവി നഗർ പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയാണ് വീട്ടമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

പരിക്ക് ഗുരുതരമായതിനാൽ ഇവരെ പിന്നീട് ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റി. ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഞായറാഴ്ച രാവിലെയാണ് 38കാരിയായ സ്ത്രീ മരണത്തിന് കീഴടങ്ങിയത്. ഇതിനുപിന്നാലെ മകൾക്കെതിരെയും അവളുടെ അദ്ധ്യാപികയ്ക്കെതിരെയും കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് പോലീസിൽ പരാതി നൽകി. ഇതോടെയാണ് മകളുടെ സ്വവർഗാനുരാഗം സംബന്ധിച്ച് പുറത്തറിയുന്നത്.

 

prp

Related posts

Leave a Reply

*