നടൻ ഉണ്ണിമുകുന്ദനെതിരെയുള്ള യുവതിയുടെ പരാതിയിൽ സാക്ഷികളെ വിസ്തരിക്കാന്‍ പ്രതിഭാഗം അഭിഭാഷകന് കോടതി അനുമതി നൽകി. നടന്‍റെ അഭിഭാഷകന്‍ അഡ്വ. ടോമി ചെറുവള്ളി ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെത്തുടർന്നാണ് മജിസ്ട്രേറ്റ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.
ചേരാനല്ലൂരില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യാന്‍ തിരക്കഥയുമായെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ യുവതി നേരിട്ടാണ് പരാതി കൊടുത്തത്. മൂന്നു സാക്ഷികളാണുണ്ടായിരുന്നത്.
ആദ്യം സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. കുറ്റപത്രം വായിച്ചശേഷമേ പ്രതിക്ക് ക്രോസ് വിസ്താരം ചെയ്യാന്‍ അനുവാദമുള്ളൂവെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് കീഴ്കോടതി നടപടി സ്റ്റേ ചെയ്തുകൊണ്ട് സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുമതി നല്‍കിയത്.