ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ മകള്‍ കുത്തിക്കൊന്നു

ചെന്നൈ:  ഒളിച്ചോട്ടത്തിന് തടസം നിന്ന അമ്മയെ പത്തൊമ്പതുകാരി കുത്തിക്കൊന്നു. ചെന്നൈയിലെ തിരുവല്ലൂരിലാണ് സംഭവം. പത്തൊമ്പതുകാരിയായ ദേവി പ്രിയ ആറ് മാസം മുന്‍പാണ് ഫേസ്ബുക്കിലൂടെ വിവേകിനെ പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

ഈ ബന്ധം അറിഞ്ഞ് ദേവി പ്രിയയുടെ പിതാവ് സിവഗുരുനാഥനും അമ്മ ഭാനുമതിയും മകളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ രക്ഷിതാക്കളുടെ എതിര്‍പ്പ് മറികടന്ന് ദേവി പ്രിയ വിവേകിനൊപ്പം ഒളിച്ചോടാന്‍ പദ്ധതിയിട്ടു. തിങ്കളാഴ്ച തന്‍റെ രണ്ട് സുഹൃത്തുക്കള്‍ വിഗ്‌നേഷും സതീഷും വീട്ടിലെത്തുമെന്നും അവര്‍ക്കൊപ്പം ഇറങ്ങിപ്പോരാനും വിവേക് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച്‌ വിഗ്‌നേഷിനും സതീഷിനും ഒപ്പം ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് അമ്മ ഭാനുമതി വിവരമറിയുന്നത്.

തുടര്‍ന്ന് അവര്‍ മകളെ തടയാന്‍ ശ്രമിച്ചു. എന്നാല്‍ കൈയില്‍ കിട്ടിയ കറിക്കത്തി കൊണ്ട് മകള്‍ അമ്മയെ കുത്തിവീഴ്ത്തുകയായിരുന്നു. ഇതിനിടെ വിഗ്‌നേഷും സതീഷും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇരുവരേയും അയല്‍ വാസികള്‍ പിടികൂടി. ഇവരുടെ വസ്ത്രങ്ങളില്‍ ചോര പുരണ്ടതാണ് അയല്‍ വാസികളില്‍ സംശയം ജനിപ്പിച്ചത്. ദേവി പ്രിയ, വിവേക്, വിഗ്‌നേഷ്, സതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

prp

Related posts

Leave a Reply

*