പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാര്യങ്ങളാലാണ് പദവി ഒഴിയുന്നത്. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അരവിന്ദ് സുബ്രഹ്മണ്യന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ താനുമായി കൂടിക്കാഴ്ച നടത്തിയെന്നും കുടുംബപരമായ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതിനാല്‍ യു.എസിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് അറിയിച്ചതായും അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. വ്യക്തിപരവും ഏറെ പ്രധാനവുമാണ് അേദ്ദഹം പറയുന്ന കാരണങ്ങള്‍. അത് അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും മന്ത്രി കുറിച്ചു.

2014 ഒക്ടോബറിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതനാവുന്നത്. മൂന്ന് വര്‍ഷമായിരുന്നു കാലാവധി. അത് 2017 ഒക്ടോബര്‍ 16ന് കഴിഞ്ഞിരുന്നെങ്കിലും പിന്നീട് സെപ്തംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടുകയായിരുന്നു.

സൂക്ഷ്മ സാമ്പത്തിക കാര്യങ്ങളിലും പ്രാഥമിക ചുമതലകള്‍ എന്നീ കാര്യങ്ങളിലും ധനകാര്യ മന്ത്രിക്ക് ഉപദേശം നല്‍കുന്നതും സാമ്പത്തിക സര്‍വ്വെ, അര്‍ദ്ധ വാര്‍ഷിക വിശകലനം എന്നിവ തയ്യാറാക്കുന്നതും മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് രഘുറാം രാജന്‍ പദവി ഒഴിഞ്ഞതോടെയാണ് അരവിന്ദ് സുബ്രഹഹ്മണ്യന്‍ സ്ഥാനമേറ്റത്.

 

prp

Related posts

Leave a Reply

*