‘ദിലീപല്ല ചെയ്തതെങ്കില്‍ പറഞ്ഞത് തിരിച്ചെടുക്കുമോ’- ഡബ്ല്യൂസിസിക്കെതിരെ അനുശ്രീ

കോഴിക്കോട്: കൊച്ചിയില്‍ വെച്ച്‌ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ ഒന്നാകെ പിടിച്ചുലച്ചതാണ്. സഹപ്രവര്‍ത്തകയായ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിസ്ഥാനത്തുള്ള നടന് വേണ്ടിയാണ് താരസംഘടനയായ അമ്മ പോലും ആദ്യഘട്ടത്തില്‍ നിലകൊണ്ടത്. മറുഭാഗത്തിന്‍റെ പ്രതിഷേധം വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ പിറവിക്കും കാരണമായി. ദിലീപിനെതിരെ തുറന്ന നിലപാടെടുക്കുകയും നടിക്കൊപ്പം നില്‍ക്കുകയും ചെയ്ത സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി അനുശ്രീ.

 

മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തോടും വിമന്‍ ഇന്‍ സിനിമ കലക്ടീവിനോടുമുള്ള തന്‍റെ നിലപാട് അനുശ്രീ തുറന്ന് പറഞ്ഞത്. സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല എന്നാണ് അനുശ്രീ പറയുന്നത്. അമ്മയടക്കം ഒരു സിനിമാ സംഘടനയിലും തനിക്ക് ഇതേവരെ അംഗത്വം ഇല്ലെന്നും അനുശ്രീ പറഞ്ഞു.

സ്ത്രീകളുടെ സംഘടനയില്‍ അംഗത്വമെടുക്കണമെന്നോ അവിടെ ചെന്നിരുന്ന് എന്തെങ്കിലും കാര്യങ്ങളില്‍ പ്രതികരിക്കണമെന്നോ തോന്നിയിട്ടില്ല. സംഘടനയെക്കുറിച്ച്‌ നെഗറ്റീവായോ കുറ്റം പറയാനോ താന്‍ ഉദ്ദേശിക്കുന്നില്ല. സിനിമയിലെ ഏതെങ്കിലും രീതികള്‍ മാറ്റണമെന്നോ അവര്‍ ഇവരെ പൊക്കുന്നു, മറ്റുള്ളവരെ താഴ്ത്തുന്നു എന്നൊക്കെ വനിതാ സംഘടനയില്‍ പോയി പറയണമെന്നോ തനിക്ക് തോന്നിയിട്ടില്ലെന്നും അനുശ്രീ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എല്ലാവരും ദിലീപിനെ കുറ്റപ്പെടുത്തുന്നുവെങ്കിലും ഇപ്പോഴും അത് ചെയ്തത് ദിലീപാണോ എന്ന കാര്യം തെളിഞ്ഞിട്ടില്ലെന്ന് അനുശ്രീ വ്യക്തമാക്കുന്നു. എന്നാല്‍ ദിലീപാണ് എന്ന തരത്തില്‍ അവര്‍ പബ്ലിക്കായും മൈക്കിന് മുന്നിലും പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും അവിടെ തന്നെയുണ്ട്. ദിലീപല്ല ഇത് ചെയ്തത് എന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് ഈ പറഞ്ഞതെല്ലാം തിരിച്ചെടുക്കാന്‍ സാധിക്കുമോ എന്നും അനുശ്രീ ചോദിക്കുന്നു.

prp

Related posts

Leave a Reply

*