‘മീ ടു’ ക്യാംപെയ്‌നില്‍ കുടുങ്ങി കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍

ന്യൂഡല്‍ഹി: ലൈംഗിക അതിക്രമങ്ങള്‍ സ്ത്രീകള്‍ സ്വയം വെളിപ്പെടുത്തുന്ന ‘മീ ടു’ ക്യാംപെയ്‌നില്‍ കുടുങ്ങി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറും. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ പത്രപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ഹോട്ടല്‍ മുറിയില്‍ മദ്യത്തിന്‍റെ അകമ്പടിയിലായിരുന്നു അഭിമുഖങ്ങളെന്നും വെളിപ്പെടുത്തലുണ്ട്. വനിതാപത്രപ്രവര്‍ത്തകരാണ് ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

നാനാ പടേക്കര്‍ക്കെതിരെ നടി തനുശ്രീ ദത്ത തുടക്കമിട്ട ബോളിവുഡിലെ രണ്ടാം ഘട്ട ‘മീ ടൂ’വില്‍ നടിമാരായ പൂജ ഭട്ടും കങ്കണ റണാവത്തും ചേര്‍ന്നിരുന്നു. ബോളിവുഡിനെ ചുട്ടുപ്പൊള്ളിച്ചിരിക്കുന്ന മീ ടൂ കാംപെയ്ന്‍ മാധ്യമമേഖലയിലും നീറിപ്പുകയുകയാണ്. ഹാസ്യതാരം ഉത്സവ് ചക്രവര്‍ത്തി, എഴുത്തുകാരന്‍ ചേതന്‍ ഭഗത്, നടന്‍ രജത് കപൂര്‍, സംവിധായകന്‍ വികാസ് ബാഹ്ല് എന്നിവര്‍ക്കും മീ ടൂവില്‍ കൈപൊള്ളി. ചാറ്റിന്‍റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ചേതന്‍ ഭഗതിനെതിരെ യുവതി രംഗത്തുവന്നത്. ഇതോടെ യുവതിയോടും ഭാര്യയോടും ക്ഷമാപണം നടത്തി ചേതന്‍ ഭഗത് തടിയൂരി.

ഇതിനിടെ, മീ ടൂവിനു പിന്തുണയുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി മേനക ഗാന്ധി എത്രവര്‍ഷം പിന്നിട്ട സംഭവമായാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് നടി അലീസ മിലാനോ ഹോളിവുഡിലെ ഉന്നതനായ ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോള്‍ തുടങ്ങിയതാണ് മീടൂ ഹാഷ്ടാഗ്.

prp

Related posts

Leave a Reply

*