ന്യൂഡൽഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5 വിജയകരമായി പരീക്ഷിച്ചു. ഒറീസയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് പരീക്ഷണം നടത്തിയത്. ഇതിന് മുൻപ് 2015ലാണ് അഗ്നി–5 പരീക്ഷിച്ചത്. കഴിഞ്ഞ പരീക്ഷണത്തില്‍ സംഭവിച്ച ചെറിയ ന്യൂനതകൾ പരിഹരിച്ചാണ് ഈ പ്രാവശ്യത്തെ പരീക്ഷണം. 5,000 കിലോമീറ്റര്‍ ദൂരപരിധിയുളള അഗ്നി-5ന് 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമാണുള്ളത്. അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും വരും. അഗ്നി- 5ല്‍ ഗതിനിര്‍ണയത്തിനും ആയുധശേഖരത്തിനും, എഞ്ചിനിലും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. മിസൈലിന്‍റെ നിലവിലെ ശേഷി അനുസരിച്ച് ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. പ്രതിരോധ രംഗത്ത് ചൈനയ്ക്ക് വെല്ലുവിളി ഉയർത്തുന്ന ഒന്ന് തന്നെയാണ് ഇന്ത്യയുടെ അഗ്നി–5 വിക്ഷേപണം.


