നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെയായിരുന്നു പോലീസ് തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ തുടങ്ങിയ തെളിവെടുപ്പ് രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നു. മൊബൈല്‍ ഉപേക്ഷിച്ചെന്ന് പ്രതി പറഞ്ഞ സ്ഥലങ്ങളില്‍ പോലിസ് പരിശോധന നടത്തിയെങ്കിലും മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഇത് അന്വേഷണത്തെ ബാധിക്കാന്‍ ഇടയുണ്ട്.
ഇന്നലെ പള്‍സര്‍ സുനിയും കൂട്ടാളിയായ വിജേഷും കോടതിയില്‍ കീഴടങ്ങാന്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പേ പോലീസ് ഇവരെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. സെൻട്രൽ സിഐ എ. അനന്തലാലും സംഘവുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആലുവ പൊലീസ് ക്ലബിലെത്തിച്ച ഇരുവരെയും ചോദ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഇവരെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.