നടി ആക്രമിക്കപ്പെട്ടത് ദിലീപിനെതിരായ ഗൂഢാലോചനയെന്ന് മാര്‍ട്ടിന്‍

കൊച്ചി: സിനിമാ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതി മാര്‍ട്ടിന്‍. നടി ആക്രമിക്കപ്പെട്ടത് ദിലീപിനെതിരായ ഗൂഢാലോചനയെന്ന് മാര്‍ട്ടിന്‍ പറയുന്നു. തന്റെ ജീവന് ഭിഷണി ഉണ്ടെന്നും മാര്‍ട്ടിന്‍ പറയുന്നു.

ഇരയായ നടി, ലാല്‍, ശ്രീകുമാര്‍ മേനോന്‍, രമ്യാ നമ്പീശന്‍, മഞ്ജു വാര്യര്‍ എന്നിവരാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നും മാര്‍ട്ടിന്‍ ആരോപിക്കുന്നു.ദിലീപിനെ കുടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തന്നെക്കൊണ്ട് ദിലീപിന്റെ പേരു പറയിക്കാന്‍ ശ്രമം നടത്തി. യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് പോലീസ് ഭിഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കുടുംബത്തിനും ഭിഷണി ഉണ്ടെന്നും മാര്‍ട്ടിന്‍ പറയുന്നു.

തനിക്ക് പറയാനുള്ളത് 16 പേജ് ഉള്ള കുറിപ്പായി അങ്കമാലി മജിസ്‌ട്രേറ്റിന് നല്‍കിയിട്ടുണ്ട്. ജീവന് ഭിഷണി ഉള്ളതിനാല്‍ ഇക്കാര്യങ്ങള്‍ മരണമൊഴിയായി പരിഗണിക്കണമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു മാര്‍ട്ടിന്‍. പള്‍സര്‍ സുനിക്കൊപ്പം ചേര്‍ന്ന് കുറ്റം ചെയ്യാന്‍ കൂട്ടുനിന്നുവെന്നാണ് മാര്‍ട്ടിനെതിരായി പോലീസ് കണ്ടെത്തിയിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകനായ പ്രതീഷ് ചാക്കോ നല്‍കിയ വിടുതല്‍ ഹര്‍ജി വിധി പറയാനായി ഈ മാസം 27 ലേക്ക് മാറ്റി. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി, വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജി എന്നിവയും ഈ മാസം 27 നു പരിഗണിക്കും.

prp

Related posts

Leave a Reply

*